തിരുവനന്തപുരം: റേഷൻകടകളിലൂടെ ഈമാസം മുതൽ പുഴുക്കലരി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞു. നാലുമാസമായി സംസ്ഥാനത്തിനുള്ള അലോട്ട്മെന്റിൽ 80ശതമാനവും പച്ചരിയാണ് നൽകിയിരുന്നത്. ഇക്കാര്യം കേന്ദ്ര ഭക്ഷ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് 50ശതമാനം പുഴുക്കലരി നൽകാൻ എഫ്.സി.ഐയ്ക്ക് നിർദ്ദേശം നൽകി. സമ്പുഷ്ടീകരിച്ച അരി വയനാട്ടിൽ വിതരണം ചെയ്യാൻ കേന്ദ്രം നിർദ്ദേശിച്ചെങ്കിലും സിക്കിൾ സെൽ അനീമിയ,തലാസീമിയ രോഗികൾക്ക് നൽകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ആരോഗ്യവകുപ്പിന്റെ വിദഗ്ദ്ധസമിതി പഠിക്കുകയാണെന്നും പി.മമ്മിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |