SignIn
Kerala Kaumudi Online
Saturday, 20 April 2024 4.11 AM IST

സച്ചാർ റിപ്പോർട്ടും മുസ്ലിങ്ങളും

rajindar-sachar

മതേതര രാഷ്ട്രത്തിൽ എല്ലാ മതങ്ങൾക്കും തുല്യപദവിയും സ്വാതന്ത്ര്യവും ഭരണഘടന വാഗ്ദാനം ചെയ്യുന്നു. എന്നാൽ സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന് അർഹമായ പദവികളോ അംഗീകാരമോ ലഭിക്കുന്നില്ലെന്ന് നിരന്തരം പരാതികൾ ഉയർന്നുവന്നു. മുസ്ലിംവിഭാഗത്തിന് ജനസംഖ്യാനുപാതികമായി പാർലമെന്റിലും നിയമസഭകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രാതിനിധ്യമില്ല. ജുഡിഷ്യറിയിലും ഉന്നത വിഭ്യാഭ്യാസമേഖലകളിലും അർഹമായ അംഗീകാരം ലഭിക്കുന്നില്ല.

ഈ അവകാശനിഷേധം ഭരണഘടനാ നിഷേധവും രാഷ്ട്രത്തിനു അപമാനവുമാണെന്ന് മനസിലാക്കി വളരെ വൈകിയാണെങ്കിലും കേന്ദ്രസർക്കാർ ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിലവാരത്തെക്കുറിച്ച് സമഗ്ര റിപ്പോർട്ട് തയ്യാറാക്കാൻ ജസ്റ്റിസ് സച്ചാറിന്റെ നേതൃത്വത്തിൽ ഒരു കമ്മിഷൻ രൂപീകരിച്ചു. 2005 മാർച്ച് ഒൻപതിന് സമിതി നിലവിൽവന്നു. അതികഠിനമായ പ്രയത്നത്തിന്റെ ഫലമായി കമ്മിഷന്റെ റിപ്പോർട്ട് 2006 നവംബർ 30ന് പാർലമെന്റിൽ അവതരിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിൽ ഏറ്റവും പിന്നാക്കാവസ്ഥയിലാണ് മുസ്ളിംവിഭാഗം കഴിയുന്നതെന്ന് കണ്ടെത്തിയ സമിതിയുടെ നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കാൻ നടപടി സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സന്നദ്ധമാകണമെന്ന ആവശ്യം ഉയർന്നു. കമ്മിഷന്റെ ശുപാർശകൾ കേരളത്തിൽ നടപ്പിലാക്കാൻ നടപടികളുമായി വി.എസിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു പോയി. കേരളത്തിന്റെ പ്രത്യേക സാമൂഹ്യപശ്ചാത്തലത്തിൽ റിപ്പോർട്ട് പ്രായോഗികമായി നടപ്പിലാക്കാനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന സമിതി രൂപീകരിച്ചു. ജസ്റ്റിസ് സച്ചാർ റിപ്പോർട്ടിൽ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ സമിതി പരിശോധിച്ചു. മുസ്ളിം ജനസംഖ്യ കൂടുതലുള്ള മൊത്തം ഗ്രാമങ്ങളിൽ മൂന്നിലൊന്നിലും ഒരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമില്ല. മുസ്ളിം ജനസംഖ്യ കൂടുതലുള്ള ഗ്രാമങ്ങളിലെ 40 ശതമാനം വില്ലേജുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്ല. ഈ രണ്ടു പോരായ്മകൾ മുസ്ളിങ്ങളുടെ വിദ്യാഭ്യാസത്തെയും ആരോഗ്യസംരക്ഷണത്തെയും പ്രതികൂലമായി ബാധിക്കുന്നു. ജീവിതനിലവാരം പരിശോധിച്ചതിൽ മുസ്ളിംവിഭാഗം ഇന്ത്യയിലെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് തുല്യരായി കഴിഞ്ഞുകൂടുന്നുവെന്ന് കണ്ടെത്തി. സർക്കാർ പൊതുമേഖലാ ഉന്നതസ്ഥാപനങ്ങളിൽ അർഹത തെളിയിച്ചാലും മുസ്ളിങ്ങൾക്ക് നിയമനം ലഭിക്കുന്നില്ല. ഇതര മതവിഭാഗങ്ങളിൽ പെടുന്നവരുടെ ശരാശരി വരുമാനത്തെക്കാൾ കുറവാണ് വരുമാന നിരക്ക്.

ഗണ്യമായ ഒരു വിഭാഗം പ്രാന്തവൽക്കരിക്കപ്പെട്ട സമൂഹത്തിന് പുരോഗതി കൈവരിക്കാൻ സാദ്ധ്യമല്ല. ഇവിടെ മുസ്ളിങ്ങളുടെ പ്രശ്നങ്ങൾ ദേശീയപ്രശ്നമായി മാറുകയാണ്.

കേരളത്തിലെ മുസ്ളിങ്ങൾ ഇന്ത്യയിൽ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ്. പിന്നാക്ക ന്യൂനപക്ഷ സമുദായമെന്ന നിലയിൽ മുസ്ളിങ്ങൾക്ക് സംവരണത്തിന്റെ ആനുകൂല്യം വളരെ മുൻപേ ലഭ്യമാക്കിയിരുന്നു. ഇതരസംസ്ഥാനങ്ങളിലെ മുസ്ളിങ്ങളെക്കാൾ സാമൂഹ്യനീതി ലഭ്യമാക്കാൻ അധികാരത്തിൽ വന്ന എല്ലാ ഇടതുപക്ഷ സർക്കാരുകളും പ്രത്യേകശ്രദ്ധ പതിപ്പിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിലെ മുസ്ളിങ്ങൾ നേരിടുന്ന വർഗീയ പീഡനങ്ങളൊന്നും കേരളത്തിലെ മുസ്ളിങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടില്ല.

കേരളത്തിന്റെ സാമൂഹ്യരംഗത്ത് അലയടിച്ചുയർന്ന നവോത്ഥാനപ്രസ്ഥാനവും വർഗീയതയ്ക്കെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങളും സൃഷ്ടിച്ച പ്രത്യേക സാമൂഹിക പശ്ചാത്തലത്തിൽ മുസ്ളിങ്ങൾ കടുത്ത അവഗണന നേരിടുന്നില്ലെങ്കിലും സാമൂഹിക -സാമ്പത്തിക -വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിലെ മുസ്ളിങ്ങൾ ഇപ്പോഴും ഇതരസമുദായങ്ങളെക്കാൾ പിന്നിലാണെന്ന് സച്ചാർ ചൂണ്ടിക്കാട്ടുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉറുദു ഭാഷ സംസാരിക്കുന്നവരാണ്. ഉറുദുവിൽ പഠനം വ്യാപകമാക്കാൻ സർക്കാർ ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കണം. ഉറുദു ഐ.ടി.ഐകളും സ്ഥാപിക്കണം. കേരളത്തിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന മുസ്ലിം സംഘടനകൾക്ക് സാമൂഹ്യനീതി നിർവഹിക്കുമെന്ന വ്യവസ്ഥയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണം. ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് സംവരണത്തിലുണ്ടായിട്ടുള്ള കുറവ് പരിഹരിക്കപ്പെടണം.

കേരളത്തിൽ ഏകദേശം 26 ശതമാനത്തിലേറെയാണ് മുസ്ളിം ജനസംഖ്യ. എന്നാൽ സർക്കാർ സർവീസിൽ പോലും പ്രാതിനിദ്ധ്യം 11 ശതമാനം മാത്രം. ഇത് നഗ്നമായ നീതിനിഷേധമാണ്. പൊലീസ് സേനയിലും ഇന്റലിജൻസ് വകുപ്പിലും മുസ്ളിങ്ങൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുക, ക്രീമിലെയർ കണക്കാക്കുന്ന സാമ്പത്തിക പരിധി വർദ്ധിപ്പിക്കുക, സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കുക. മദ്രസാ അദ്ധ്യാപകർക്ക് ക്ഷേമപദ്ധതിയും പെൻഷനും നടപ്പിലാക്കുക, സംസ്ഥാന സെക്രട്ടേറിയറ്റിൽ ന്യൂനപക്ഷ സെൽ രൂപീകരിക്കുക തുടങ്ങിയ നടപടികൾ സത്വരമായി നടപ്പിലാക്കാൻ സർക്കാർ അടിയന്തരമായി ശ്രദ്ധിക്കണമെന്നും അപ്രകാരം സർക്കാർ നടപടികൾ സ്വീകരിക്കുന്നപക്ഷം നൂറ്റാണ്ടുകളായി പിന്നാക്ക മതവിഭാഗങ്ങൾ പ്രത്യേകിച്ച് കേരളത്തിലെ മുസ്ളിങ്ങൾ നേരിടുന്ന നിരവധി സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് പാലൊളി കമ്മിറ്റി ശുപാർശ ചെയ്യുന്നു. ഇന്ത്യൻ പാർലമെന്റിന്റെ നിർദ്ദേശ പ്രകാരം രൂപീകരിക്കപ്പെട്ട ജസ്റ്റിസ് സച്ചാർ കമ്മിഷന്റെ റിപ്പോർട്ട് പാർലമെന്റ് അംഗീകരിച്ചു. എന്നാൽ, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും പ്രസ്തുത കമ്മിഷന്റെ നിർദ്ദേശങ്ങൾ അതത് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ കൂട്ടാക്കുന്നില്ല. ഈ വിഷയത്തിൽ ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾ മാത്രമാണ് ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുന്നത്. മതസൗഹാർദ്ദം സംരക്ഷിക്കൽ ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയാണ് . മിക്ക മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ അർത്ഥഗർഭമായ മൗനത്തിലാണെന്ന അവസ്ഥ നിർഭാഗ്യകരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SACHAR COMMISION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.