SignIn
Kerala Kaumudi Online
Thursday, 25 April 2024 7.42 AM IST

ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും

guru-o6


ചിങ്ങപ്പൊൻപുലരി സമാഗതമാകുന്നു. ഒപ്പം ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും. ഗുരുഭക്തർ ചിങ്ങം ഒന്ന് മുതൽ കന്നി അഞ്ച് വരെ ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. ശ്രീനാരായണ ഭക്തരെ സംബന്ധിച്ച് ഗുരുവിന്റെ ധർമ്മവും ഉപദേശങ്ങളും ആചരിച്ചനുഷ്ഠിച്ച് ഗുരുദർശനത്തെ പ്രായോഗിക പദ്ധതിയാക്കി മാറ്റുന്നതിനുള്ള ആചാര പദ്ധതിയാണ് ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും. ജന്മം കൊണ്ടു മാത്രമല്ല കർമ്മം കൊണ്ടും ശ്രീനാരായണീയരാകുന്നതിനുള്ള അനുഷ്ഠാന കാലമാണ് ഈ മുപ്പത്തിയഞ്ചുദിനങ്ങൾ.
കൊവിഡ് എന്ന മഹാവ്യാധിയിൽ നിന്നും മോചിതരാകാൻ ലോകാരോഗ്യ സംഘടനയുടെയും ഉപദേശം ശുചിത്വപൂർണമായ ജീവിതമാണല്ലോ. 'എല്ലാവരും ശുചിത്വം പരിപാലിക്കണം, ശുചിത്വമാണ് ഈശ്വരൻ" എന്ന് ഗുരു ഉപദേശിച്ചിട്ടുണ്ട്.
വരാൻ പോകുന്ന നൂറ്റാണ്ടുകളുടെ ഘടനയെ അന്തർനേത്രം കൊണ്ട് കണ്ടറിഞ്ഞ ദീർഘദർശിയായ മഹാഗുരുവിന്റെ ആചാര പദ്ധതി നിത്യ പ്രസക്തിയാർന്നവയാണ്. ഭാരതത്തിന് ശ്രുതിയും സ്മൃതിയുമുണ്ട്. ശ്രുതി വേദമാണ് വേദാന്തമാണ്. സ്മൃതിയാകട്ടെ ആചാര പദ്ധതിയും.
അതുപോലെ ശ്രീനാരായണ ഗുരുവും ശ്രുതിയും സ്മൃതിയും ഉപദേശിച്ചിട്ടുണ്ട്. ഗുരുദേവൻ രചിച്ച 63 കൃതികൾ ശ്രുതിയുടെ വകുപ്പിൽപ്പെടുത്താം. ശ്രീനാരായണ ധർമ്മം എന്ന കൃതി സ്മൃതിയുമാണ്. ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതചര്യകളെ ഗുരുദേവൻ ശ്രീനാരായണഗുരു സ്മൃതിയിലൂടെ ഉപദേശിക്കുന്നുണ്ട്.
ഒരു നല്ല കുഞ്ഞുണ്ടാകാൻ ദമ്പതിമാർ എങ്ങനെ ജീവിക്കണം. ഗർഭിണിയുടെ ചര്യ എങ്ങനെയാകണം. ജനിച്ച കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം, വിദ്യാഭ്യാസം എങ്ങനെ? കുഞ്ഞിന് പേരിടുക, ചോറു കൊടുക്കുക, എഴുത്തിനിരുത്തുക, വിവാഹം, ഗൃഹസ്ഥന്റെ ധർമ്മങ്ങൾ, സംന്യാസം, മരണകർമ്മങ്ങൾ തുടങ്ങി ഒരാളുടെ ജീവിതചര്യയിലെ സുപ്രധാന വിവരങ്ങളെല്ലാം ശ്രീനാരായണഗുരു സ്മൃതിയിലൂടെ ഗുരുദേവൻ ഉപദേശിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു ഗ്രന്ഥമുണ്ടോ എന്നുപോലും ശ്രീനാരായണീയ സമൂഹം വേണ്ടരീതിയിൽ അറിഞ്ഞിട്ടില്ല. വ്യാഖ്യാനത്തോടെ ശിവഗിരി മഠം പ്രസിദ്ധം ചെയ്തിട്ടുള്ള ഈ സ്മൃതിഗ്രന്ഥം തീർച്ചയായും ഗുരുഭക്തർ വായിച്ചിരിക്കേണ്ടതാണ്.
ശ്രീനാരായണ മാസാചരണത്തിന്റെ ഭാഗമായി ഗുരുഭക്തർ ശ്രീനാരായണ സ്മൃതിയിൽ വിധിച്ചിട്ടുള്ള പഞ്ചധർമ്മം, പഞ്ചശുദ്ധി, പഞ്ചമഹായജ്ഞം തുടങ്ങിയവ അനുഷ്ഠിക്കുന്നു.
ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ മനുഷ്യത്വത്തിലധിഷ്ഠിതമായ സാത്വിക ജീവിതം ഗുരുദേവൻ വിഭാവനം ചെയ്യുന്നു. സദ്‌ഗതിയിലേക്ക് നയിക്കുന്ന ഈ ജീവിതചര്യയെ ചിങ്ങം ഒന്ന് മുതൽ കന്നി അഞ്ച് വരെയുള്ള കാലത്തിൽ അനുഷ്ഠിച്ച് മനസാവാചാകർമ്മണ, യഥാർത്ഥ ശ്രീനാരായണീയരായി ജീവിക്കാനുള്ള ഒരു പരിശീലനയജ്ഞം കൂടിയാണ് ഇതെന്ന് പറയേണ്ടതില്ലല്ലോ.
ഗുരുഭക്തർ ഈ കാലയളവിൽ ഗുരുദേവസ്മൃതികളുടെ പരായണം, പഠനം, പ്രചരണം, സാധുക്കളെ സഹായിക്കൽ തുടങ്ങിയവ കൃത്യമായും അനുഷ്ഠിക്കുക. രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി പതിനായിരങ്ങൾ ഇത് ജീവിതപദ്ധതിയായി സ്വീകരിച്ചനുഷ്ഠിക്കുന്നുണ്ട്. ശിവഗിരി മഠവും എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠത്തിൽ വച്ച് ചേർന്ന സംയുക്ത യോഗത്തിൽ ഈ ആചാര പദ്ധതിയെ അംഗീകരിച്ച് പ്രഖ്യാപനം ചെയ്തിട്ടുണ്ട്. ഏതൊരു സമൂഹത്തിന്റെയും വളർച്ചയ്ക്ക് നിദാനം ധർമ്മമാണ്. ''ആചാരപ്രഭമോ ധർമ്മഃ" ആചാരാനുഷ്ഠാനത്തിലൂടെയാണ് ധർമ്മം പ്രകാശിക്കുന്നത്.

( ലേഖകൻ ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറിയാണ്
ഫോൺ: 9447409973 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREENARAYANA GURU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.