SignIn
Kerala Kaumudi Online
Saturday, 20 April 2024 2.02 AM IST

വി ഐ പി കളുടെ ജീവന് സുരക്ഷയൊരുക്കുമ്പോൾ

photo

വി.ഐ.പി സെക്യൂരിറ്റിയിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ ഈ ലേഖകനെ കുറച്ചുകാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രമുഖരെ വധിക്കാൻ നിരവധി കാരണങ്ങളുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളോ വ്യക്തിപരമായ കാരണങ്ങളോ ഒക്കെ അതിന് പിന്നിലുണ്ടാകാം. മതം, ജാതി അടിസ്ഥാനപ്പെടുത്തിയും കൊലപാതകങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, പ്രസിഡന്റ്, രാജാക്കന്മാർ തുടങ്ങി രാജ്യത്തിന്റെ വിലപ്പെട്ട വ്യക്തികൾക്ക് എത്ര വലിയ സുരക്ഷ ഒരുക്കിയിട്ടും അവർ കൊല്ലപ്പെട്ടിട്ടുണ്ട്.

അമേരിക്കയിൽ കഴിഞ്ഞ ഇരുന്നൂറ് വർഷങ്ങളിൽ നാല് പ്രസിഡന്റുമാർ ഔദ്യോഗിക ജോലികൾ ചെയ്യുമ്പോൾ തന്നെ മരണപ്പെട്ടിട്ടുണ്ട്. ഇന്ത്യ , ഇസ്രയേൽ, പാകിസ്താൻ, സ്വീഡൻ, ഈജിപ്‌ത്, നേപ്പാൾ തുടങ്ങിയ പല രാജ്യങ്ങളിലും രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും രാജാക്കന്മാരും അരുംകൊലകൾക്ക് ഇരയായിട്ടുണ്ട്.

ജപ്പാൻ, കാനഡ ആസ്‌ട്രേലിയ മുതലായ രാജ്യങ്ങളിൽ പേരിനു മാത്രമേ പ്രമുഖ വ്യക്തികൾക്ക് സുരക്ഷ ലഭിക്കുന്നുള്ളൂ. ജനാധിപത്യ രാജ്യങ്ങളിലാണ് നേതാക്കൾ മരണപ്പെടുന്ന സാഹചര്യം കൂടുതലുള്ളത്. കാരണം തിരഞ്ഞെടുപ്പിന്റെ അവസരങ്ങളിൽ നേതാക്കന്മാർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വരും. കൂടാതെ പൊതു വേദികളിൽ പങ്കെടുക്കുമ്പോഴും തിരഞ്ഞെടുപ്പ് പരിപാടികളിൽ സാന്നിദ്ധ്യമറിയിക്കേണ്ടി വരുമ്പോഴും അവരുടെ ജീവന് സംരക്ഷണം നൽകാനുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്. രാജീവ് ഗാന്ധി, ബേനസീർ ഭൂട്ടോ, ഷിൻസോ ആബെ, ഇസ്രയേൽ പ്രധാനമന്ത്രി ഷമീർ, ശ്രീലങ്കൻ പ്രസിഡന്റ് പ്രേമദാസാ തുടങ്ങിയ പ്രമുഖർ പൊതുവേദികളിൽ പങ്കെടുക്കവേ മരണപ്പെട്ടവരാണ്. ലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന ചടങ്ങുകളിൽ വി.ഐ.പികൾക്ക് നൂറുശതമാനം സുരക്ഷ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് സാദ്ധ്യമായെന്ന് വരില്ല.

അതേസമയം പട്ടാളഭരണം നടക്കുന്ന ഇടങ്ങളിൽ, നേതാക്കന്മാർ പൊതുജനമദ്ധ്യത്തിൽ പോകാത്തതു കാരണം അവിടെ അവർ വധിക്കപ്പെടാനുള്ള സാഹചര്യം കുറവാണ്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ, സിംഗപ്പൂർ, ഹോങ്കോംഗ്, ചൈന, അറബ് രാജ്യങ്ങൾ ഇവയൊക്കെ ആ ഗണങ്ങളിൽ പെടുന്ന രാജ്യങ്ങളാണ്.

ജനാധിപത്യ രാജ്യങ്ങളിൽ രാഷ്ട്രപതിമാരെയോ

പ്രധാനമന്ത്രിമാരെയോ കൊലപ്പെടുത്തുന്നത് അവർ തുടങ്ങിവയ്‌ക്കുന്ന പല പദ്ധതികളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIP SECURITY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.