റെയിൽവേ സ്റ്റേഷനുകൾ എണ്ണവാതക പൈപ്പ് ലൈനുകൾ, ടോൾ റോഡുകൾ, തുറമുഖങ്ങൾ, ക്രൂസ് ടെർമിനലുകൾ, വൈദ്യുതി പ്രസരണ ടവറുകൾ എന്നീ ജനജീവിതവുമായി ബന്ധമുള്ള പൊതുആസ്‌തികൾ വില്പനച്ചരക്കാക്കി ജനജീവിതത്തെ തികച്ചും ദുഃസഹമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വൈദ്യുതിയും റെയിൽവേയും സ്വകാര്യ കുത്തകകളുടെ കൈകളിലെത്തുമ്പോൾ സമൂഹത്തിലെ താഴ്‌ന്ന വരുമാനക്കാരായ സാധാരണക്കാർക്കും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി നിരക്കിന്മേലുള്ള കിഴിവുകളും നാമമാത്രമായ കാർഷിക സബ്സിഡിയും എന്നേക്കുമായി നിലയ്ക്കും. റെയിൽവേ സ്വകാര്യവത്കരണത്തിലൂടെ ഇടത്തരക്കാരായ യാത്രക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങളും ഇല്ലാതാകും. എല്ലാം ജനങ്ങൾക്കു വേണ്ടിയെന്നാണല്ലോ സർക്കാർ ആവർത്തിക്കുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച, ജനക്ഷേമം എന്നീ നേട്ടങ്ങൾ ആസ്‌തി വില്പനയിലൂടെ നേടാനാകുമെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ വിലയിരുത്തൽ. നമ്മുടെ പൈതൃകസ്വത്ത് വൻ കുത്തകകൾക്ക് അടിയറവച്ച് ഒരു സുന്ദര ക്ഷേമരാഷ്ട്രം പടുത്തുയർത്താമെന്ന വ്യാമോഹം വെറും മലർപ്പൊടിക്കാരന്റെ സ്വപ്നമായി പരിണമിക്കും. പാചകവാതക വിലയും ഇന്ധനവിലയും കുത്തക ഭീമൻമാർക്ക് തീറെഴുതിയതിന്റെ ദുരന്തഫലങ്ങൾ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വിത്തെടുത്ത് കുത്തരുത്.
എം. രവീന്ദ്രൻ
മണമ്പൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |