പുഴകളും കായലുകളും കുളങ്ങളും തൊടുകളും കടൽത്തീരങ്ങളും കൊണ്ട് അനുഗ്രഹീതയായ കേരളക്കരയിൽ ഒരുകാലത്തു ഭൂരിഭാഗം ആളുകൾക്കും നീന്തൽ അറിയാമായിരുന്നു. അതിനാൽ വെള്ളത്തിൽ മുങ്ങിയുള്ള ആപത്തുകളും വളരെ വിരളമായിരുന്നു. എന്നാൽ നഗരവത്കരണത്തിന്റെ ഭാഗമായി ജീവിതം ഫ്ലാറ്റുകളിൽ ഒതുങ്ങിയപ്പോൾ പുതുതലമുറയ്ക്ക് കായലും കടലുമെല്ലാം കമ്പ്യൂട്ടർ സ്ക്രീനിലെ കൗതുകം മാത്രമായി. വെള്ളത്തിൽ വീണുള്ള ആപത്തുകളും ദിനംപ്രതി വർദ്ധിച്ചു തുടങ്ങി. മാദ്ധ്യമങ്ങൾ ഇതിനു വലിയ പ്രാധാന്യം നൽകി വാർത്ത കൊടുക്കുന്നതു തന്നെ മറ്റുള്ളവർ ഇത് കണ്ട്, വേണ്ട മുൻകരുതലുകൾ എടുക്കട്ടേ എന്ന് കരുതിയാണ്. എന്നാൽ വെള്ളത്തിലെ ആപത്തറിഞ്ഞുകൊണ്ട് തന്നെ അതിൽ എടുത്തുചാടി മരണം വരിക്കുന്നവർ കേരളീയർ മാത്രമാകും എന്ന് തോന്നുന്നു. നീന്തിലറിയാമെങ്കിൽ ഒട്ടുമിക്കവർക്കും ഇത്തരം ആപത്തുകളിൽ നിന്നും രക്ഷനേടാം. എല്ലാ കുട്ടികളും എൽ.പി. തലത്തിൽ നിബന്ധമായും നീന്തൽ പഠിച്ചിരിക്കണം എന്ന് സർക്കാരിന് നിർദ്ദേശിക്കാവുന്നതേയുള്ളൂ. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയുണ്ടാവുമെന്നു കരുതുന്നു.
ഡോ. സി. പി. രഘുനാഥൻ നായർ
എമിരറ്റസ് പ്രൊഫെസർ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല
ഫോൺ - 9496020080
ആരോഗ്യമന്ത്രി ശ്രദ്ധിക്കുമോ?
കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മരണ സർട്ടിഫിക്കറ്റുകളിൽ മരണകാരണം കൊവിഡ് എന്നു രേഖപ്പെടുത്തേണ്ടതാണല്ലോ. എന്നാൽ കേരള സർക്കാരിന്റെ മുദ്ര പതിച്ച പഞ്ചായത്ത് അഥവാ നഗരകാര്യ വകുപ്പിന്റെ ഫോറം നമ്പർ ആറിൽ നൽകി വരുന്ന മരണ സർട്ടിഫിക്കറ്റിൽ ഒരിടത്തും മരണകാരണം രേഖപ്പെടുത്താനുള്ള കോളമില്ല - കൊവിഡ് മഹാമാരി വ്യാപിച്ചിരിക്കുന്നതിനാലും അതുമൂലം ധാരാളം പേർ മരണപ്പെടുന്നതിനാലും മരണ സർട്ടിഫിക്കറ്റിൽ പ്രത്യേക കോളത്തിൽ കൊവിഡ് മരണകാരണം വ്യക്തമാക്കേണ്ടതാണ്. ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ സ്ഥലത്തെ ജനനമരണ സബ് രജിസ്ട്രാർമാർ ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റുകളിൽ ഇതിനായി വേണ്ട ഭേദഗതി വരുത്താൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു .
അഡ്വ.പി.കെ.ശങ്കരൻകുട്ടി
കഴക്കൂട്ടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |