TRENDING THIS WEEK
എറണാകുളം ശിവക്ഷേത്രോത്സവത്തിന് എത്തിച്ച ആനകളെ കുളിപ്പിച്ച ശേഷം പകൽപ്പൂരത്തിനായി ഒരുക്കിയപ്പോൾ.
നോട്ട പിശകില്ലല്ലോ ഒപ്പിടാം... തൃശൂർ മുളങ്കുന്നത്ത്ക്കാവിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിന് മുമ്പ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ബിരുദ്ധധാരികളുടെ പേരടങ്ങിയ ഫയൽ ഒപ്പിടാനൊരുങ്ങുന്നു. ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ സമീപം.
ദാ ഇങ്ങനെ കുതിയ്ക്കണം... തൃശൂർ പാലസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കിഡ്സ് കായിക മേളയിൽ പങ്കെടുക്കുന്ന കുരുന്നുകളോട് ഓടുന്നത് ഏങ്ങിനെയെന്ന് കാണിച്ച് കൊടുക്കുന്ന ഉദ്ഘാടക ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പി. 7 മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ കായിക മേളയിൽ 1200 കുട്ടികൾ പങ്കെടുത്തു.
വിശ്വാസ വഴിയിൽ കപ്പൽ പ്രദക്ഷിണം... കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന കപ്പൽ പ്രദക്ഷിണം.
കൊടുമ്പ് ശ്രീ വള്ളിദേവസേനാ സമേത കല്യാണസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിന് മുന്നോടിയായി രഥത്തെ പുറത്ത് നിർത്തിയിട്ടിരിക്കുന്നു.
റബർ ബോർഡ് നിർത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതത്വത്തിൽ കോട്ടയം റബർ ബോർഡ് ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ ധർണ കെ.മുരളീധരൻ എ. പി ഉദ്ഘാടനം ചെയ്യുന്നു.
ഇരുതലയൻ... ഇറ്റ്ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി തൃശൂർ റീജണൽ തിയറ്റർ അങ്കണത്തിൽ സ്ഥാപിച്ച കയർമാറ്റ് കൊണ്ടുണ്ടാക്കിയ ശില്പം.
ഐ എൻ ടി യു സി കളക്ടറേറ്റിലേക്ക് നടത്തിയ ധർണ്ണയിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകൻ വെയിൽ ചൂട് സഹിക്കവയ്യാതെ മാസ്ക് തലയിൽ ആവരണം ചെയ്തിരിക്കുന്നു.
കേരള നാവോത്ഥാന സമിതിയുടെ (കെ.എൻ.എസ് ) ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന ഭരണഘടനാ സംരക്ഷണ സമ്മേളനവും മതേതര സംഗമത്തിന്റേയും ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ വേദിയിലെ ഇരിപ്പിടത്തിലേക്ക് ക്ഷണിക്കുന്നു. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമീപം.
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി പരേഡിന് അഭിവാദ്യം സ്വീകരിക്കുന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് തുടങ്ങിയവർ സമീപം.