തിരുവനന്തപുരം ഫോർട്ട് ആശുപത്രിയ്ക്കടുത്തായി വില്പനയ്ക്കായി കൊണ്ട് വന്ന നിറങ്ങൾ ചാർത്തിയ കോഴികുഞ്ഞുങ്ങൾ
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
എലിശല്യം വ്യാപകമായതോടെ നെൽപ്പാടത്ത് മടലിൽ തട്ട് നിർമ്മിച്ച് അതിന് മുകളിൽ എലിപ്പെട്ടി തയ്യാറാക്കി വെക്കുന്ന കർഷകൻ. എലിക്ക് കെണിയൊരുക്കിയ തട്ടിലേക്ക് എളുപ്പത്തിൽ കയറുവാനായി മടൽ മണ്ണിൽനിന്ന് ചരിച്ചുവെച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ആലപ്പുഴ കൈനകരി നോർത്ത് പൊങ്ങാപ്പാടത്ത് നിന്നുള്ള കാഴ്ച.
വേനലിൽ വെള്ളം വറ്റി കിടക്കുന്ന ഭാരതപ്പുഴയിലെ തെളിനീരിൽ തങ്ങളുടെ തുണി അലക്കി വീടുകളിലേയ്ക്ക് മടങ്ങുന്ന കാർത്ത്യയിനിയും , കൊയ്തയും തൃശൂർ ചെറുത്തുരുത്തി പൈങ്കുളം വാഴാലിക്കാവിൽ നിന്നൊരു ദൃശ്യം ഫോട്ടോ: റാഫി എം. ദേവസി
കണ്ണൂർ തില്ലങ്കേരിയിൽ മുറിച്ച മരത്തിൽ നിന്ന് വീണ് അവശ നിലയിലായ കുട്ടിക്കുരങ്ങനെ വന്യജീവി സംരക്ഷണ സംഘടനയായ മാർക്ക് പ്രവർത്തകൻ റിയാസ് മാങ്ങാട് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് പരിചരിക്കുന്നു.
കൃഷിയിറക്കാനായി കർഷകൻ ട്രാക്‌ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുമ്പോൾ വയൽ മണ്ണിലൊളിക്കുന്ന ഇര കൊത്താനായി പറന്നെത്തിയ പക്ഷിക്കൂട്ടം. തിരുവനന്തപുരം വെളളായണിയിൽ നിന്നുളള കാഴ്‌ച
കണിക്കൊന്നയിലെ റോസ് മൈനകൾ....
.പണി പൂർത്തിയാകാതെ കിടക്കുന്ന കോട്ടയം ആകാശപാതയുടെ പശ്ചാതലത്തിൽ അസ്തമന സൂര്യൻറെ കാഴ്ച
വേനൽ ചൂട് അസഹ്യമായി വരുകയാണ് ദിനംപ്രതി. കാൽനട യാത്രികർക്ക് ആശ്വാസമായാ തണൽ വൃക്ഷങ്ങളിൽ പോലും തണലേകാൻ ചില്ലകളില്ല. കോഴിക്കോട് കല്ലുത്താൻകടവ് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
വേനൽ ചൂട് 39 ഡിഗ്രി യിലെത്തിയപ്പോൾ ജലാശയങ്ങൾ വറ്റി വരണ്ടു .ദാഹജലത്തിനായി മൃഗങ്ങൾ അലയുകയാണ് ചൂടിന്റെ കാഠിന്യത്താൽ ഭൂഗർഭ ജലവും താഴ്ന്ന് വരണ്ട കാലാവസ്ഥയിലേക്ക് മാറുന്നു വാളയാർ ഡാമിൽ നിന്നുള്ള കാഴ്ച്ച
നിമിഷ കലാകാരൻ... എറണാകുളം മറൈൻ ഡ്രൈവിൽ ഒതുക്കിയിട്ടിരിക്കുന്ന ബോട്ടുകൾ ബുക്കിൽ പകർത്തുന്ന യുവാവ്.
പറന്നുയർന്ന്... കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റതേടിയെത്തിയ പ്രാവുകൾ.
കൂട്ടിനുള്ളിൽ... തെങ്ങിൽ കുടുകുട്ടിയിരിക്കുന്ന മൈന.
പാർക്കിംഗ് ഫുൾ... കൊച്ചി മെട്രോ പാലത്തിൽ വന്നിരിക്കുന്ന തത്തകൾ. എം.ജി. റോഡിൽ നിന്നുള്ള കാഴ്ച.
സിഗ്നലിലെ ഉപജീവനം... വാഹനങ്ങൾ നിർത്താനുള്ള സിഗ്നൽ ലൈറ്റ് തെളിയുമ്പോൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന മൊബൈൽ സ്റ്റാൻഡുകൾ വിൽക്കുന്ന ഇതരസംസ്ഥാനകാരനായ യുവാവ്. പാലാരിവട്ടത്തു നിന്നുള്ള കാഴ്ച.
ചുവന്നു തുടുത്തുസൂര്യൻ... വേനൽ ചൂട് കൂടുമ്പോൾ സൂര്യനും ചുവന്നു തുടുക്കുകയാണ്. മറൈൻ ഡ്രൈവിൽ സായാഹ്നം ആസ്വദിക്കുന്ന യുവാക്കൾ.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിൽ എ ഗ്രേഡ് നേടിയ ദ്യശ്യ സൂരജ്, കാർമൽ ജി.എച്ച്.എസ്.എസ്, തിരുവനന്തപുരം.
പുതുവർഷം പറന്നു കയറാം... ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള അസ്തമയ കാഴ്ച.
പറന്നെത്തി... ഫോർട്ട് കൊച്ചി ബീച്ചിൽ സഞ്ചാരികൾ എത്തുമ്പോൾ കടലകൾ കൊത്തിപ്പറക്കുന്ന പ്രാവ്.
പായൽ തിങ്ങിയതിനെ തുടർന്ന് ജലഗതാഗതം മുടങ്ങിയ ചിലവന്നരൂർ കായൽ. പായൽ തിങ്ങിയത് മൂലം മത്സ്യ ബന്ധനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.
  TRENDING THIS WEEK
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നു രാവിലെ മുതൽ വള്ളത്തിൽപ്പോയി താമരപ്പൂവും ഇലയും ശേഖരിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജ്യേഷ്ഠത്തി ശോഭനയും. ബി.എസ്‌സി ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി
പ്രശസ്ത മോഹിനിയാട്ടം നർത്തകി ഡോ : നീന പ്രസാദ്
മുരളീ നാദത്തിൽ ലയിച്ച്...ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഗ്രാമജന സമൂഹം ഹാളിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ശ്രുതി സാഗർ അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയിൽ നിന്ന്
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്നു
ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ചൂലുമായി കൊച്ചി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ ജീവൻരക്ഷാ യാത്രയിൽ നൃത്തംവയ്ക്കുന്ന വിദ്യാർത്ഥികൾ
ജാഗരൂകനായി...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാദ്ധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക് സാമ്പിൾ ടെസ്റ്റ്  നടക്കുമ്പോൾ മാലിന്യക്കൂമ്പാരത്തിലൂടെ നടന്ന് നീങ്ങുന്ന കൊച്ചി കോർപ്പറേഷൻ ജീവനക്കാരൻ.
ജീവിതം നെയ്യുന്നവർ...എറണാകുളം കുണ്ടന്നൂരിന് സമീപം വർഷങ്ങളായി താമസിച്ച് ഈറ്റ ഉപയോഗിച്ച് കുട്ടയും അനുബന്ധ സാധനങ്ങളും നെയ്ത് വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്നവരാണ് ആന്ധ്രാപ്രദേശ് നെല്ലൂർ തിരുപ്പത്താണ്ടി സ്വദേശികളായ അരവിന്ദും അച്ചൻ പീറ്ററും.
ചുവന്ന സായാഹ്നം...എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്നുള്ള അസ്തമയ കാഴ്ച
കരുതലായ കരങ്ങൾ...മുൻ അഡ്വ. ജനറൽ കെ. പി. ദണ്ഡപാണിയുടെ മൃതശരീരം എറണാകുളം ഹൈക്കോടതിയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മകൻ മില്ലു ദണ്ഡപാണിയെ ആശ്വസിപ്പിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com