വേനലിൽ വെള്ളം വറ്റി കിടക്കുന്ന ഭാരതപ്പുഴയിലെ തെളിനീരിൽ തങ്ങളുടെ തുണി അലക്കി വീടുകളിലേയ്ക്ക് മടങ്ങുന്ന കാർത്ത്യയിനിയും , കൊയ്തയും തൃശൂർ ചെറുത്തുരുത്തി പൈങ്കുളം വാഴാലിക്കാവിൽ നിന്നൊരു ദൃശ്യം ഫോട്ടോ: റാഫി എം. ദേവസി
കണ്ണൂർ തില്ലങ്കേരിയിൽ മുറിച്ച മരത്തിൽ നിന്ന് വീണ് അവശ നിലയിലായ കുട്ടിക്കുരങ്ങനെ വന്യജീവി സംരക്ഷണ സംഘടനയായ മാർക്ക് പ്രവർത്തകൻ റിയാസ് മാങ്ങാട് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് പരിചരിക്കുന്നു.
കൃഷിയിറക്കാനായി കർഷകൻ ട്രാക്‌ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുമ്പോൾ വയൽ മണ്ണിലൊളിക്കുന്ന ഇര കൊത്താനായി പറന്നെത്തിയ പക്ഷിക്കൂട്ടം. തിരുവനന്തപുരം വെളളായണിയിൽ നിന്നുളള കാഴ്‌ച
കണിക്കൊന്നയിലെ റോസ് മൈനകൾ....
.പണി പൂർത്തിയാകാതെ കിടക്കുന്ന കോട്ടയം ആകാശപാതയുടെ പശ്ചാതലത്തിൽ അസ്തമന സൂര്യൻറെ കാഴ്ച
വേനൽ ചൂട് അസഹ്യമായി വരുകയാണ് ദിനംപ്രതി. കാൽനട യാത്രികർക്ക് ആശ്വാസമായാ തണൽ വൃക്ഷങ്ങളിൽ പോലും തണലേകാൻ ചില്ലകളില്ല. കോഴിക്കോട് കല്ലുത്താൻകടവ് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
വേനൽ ചൂട് 39 ഡിഗ്രി യിലെത്തിയപ്പോൾ ജലാശയങ്ങൾ വറ്റി വരണ്ടു .ദാഹജലത്തിനായി മൃഗങ്ങൾ അലയുകയാണ് ചൂടിന്റെ കാഠിന്യത്താൽ ഭൂഗർഭ ജലവും താഴ്ന്ന് വരണ്ട കാലാവസ്ഥയിലേക്ക് മാറുന്നു വാളയാർ ഡാമിൽ നിന്നുള്ള കാഴ്ച്ച
നിമിഷ കലാകാരൻ... എറണാകുളം മറൈൻ ഡ്രൈവിൽ ഒതുക്കിയിട്ടിരിക്കുന്ന ബോട്ടുകൾ ബുക്കിൽ പകർത്തുന്ന യുവാവ്.
പറന്നുയർന്ന്... കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റതേടിയെത്തിയ പ്രാവുകൾ.
കൂട്ടിനുള്ളിൽ... തെങ്ങിൽ കുടുകുട്ടിയിരിക്കുന്ന മൈന.
പാർക്കിംഗ് ഫുൾ... കൊച്ചി മെട്രോ പാലത്തിൽ വന്നിരിക്കുന്ന തത്തകൾ. എം.ജി. റോഡിൽ നിന്നുള്ള കാഴ്ച.
സിഗ്നലിലെ ഉപജീവനം... വാഹനങ്ങൾ നിർത്താനുള്ള സിഗ്നൽ ലൈറ്റ് തെളിയുമ്പോൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന മൊബൈൽ സ്റ്റാൻഡുകൾ വിൽക്കുന്ന ഇതരസംസ്ഥാനകാരനായ യുവാവ്. പാലാരിവട്ടത്തു നിന്നുള്ള കാഴ്ച.
ചുവന്നു തുടുത്തുസൂര്യൻ... വേനൽ ചൂട് കൂടുമ്പോൾ സൂര്യനും ചുവന്നു തുടുക്കുകയാണ്. മറൈൻ ഡ്രൈവിൽ സായാഹ്നം ആസ്വദിക്കുന്ന യുവാക്കൾ.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിൽ എ ഗ്രേഡ് നേടിയ ദ്യശ്യ സൂരജ്, കാർമൽ ജി.എച്ച്.എസ്.എസ്, തിരുവനന്തപുരം.
പുതുവർഷം പറന്നു കയറാം... ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള അസ്തമയ കാഴ്ച.
പറന്നെത്തി... ഫോർട്ട് കൊച്ചി ബീച്ചിൽ സഞ്ചാരികൾ എത്തുമ്പോൾ കടലകൾ കൊത്തിപ്പറക്കുന്ന പ്രാവ്.
പായൽ തിങ്ങിയതിനെ തുടർന്ന് ജലഗതാഗതം മുടങ്ങിയ ചിലവന്നരൂർ കായൽ. പായൽ തിങ്ങിയത് മൂലം മത്സ്യ ബന്ധനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.
പ്രസാദിച്ചു... കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ സർപ്പക്കാവിലെ നിവേദ്യം കഴിക്കാനെത്തുന്ന അണ്ണാൻ.
സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ.
സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്.
  TRENDING THIS WEEK
ഫയറല്ല ഫ്ളവർ...ബ്രഹ്മപുരം പ്ളാന്റിലെ തീ അണയ്ക്കാൻ പ്രവർത്തിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നൽകിയ സ്വീകരണ ചടങ്ങിൽ റീജിയണൽ ഫയർ ഓഫീസർ എം.ജി. രാജേഷിന് പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന വിദ്യാർത്ഥി
നെടുമങ്ങാടെത്തിയ ജനകീയ പ്രതിരോധ ജാഥയുടെ പൊതുസമ്മേളനത്തിന് ശേഷം മടങ്ങിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അഭിനന്ദനങൾ അറിയിക്കാനെത്തിയ കുഞ്ഞ് പ്രവർത്തകയെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ എടുത്തുയർത്തിയപ്പോൾ. ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ സമീപം
വേനൽ ചൂട് 39 ഡിഗ്രി യിലെത്തിയപ്പോൾ ജലാശയങ്ങൾ വറ്റി വരണ്ടു .ദാഹജലത്തിനായി മൃഗങ്ങൾ അലയുകയാണ് ചൂടിന്റെ കാഠിന്യത്താൽ ഭൂഗർഭ ജലവും താഴ്ന്ന് വരണ്ട കാലാവസ്ഥയിലേക്ക് മാറുന്നു വാളയാർ ഡാമിൽ നിന്നുള്ള കാഴ്ച്ച
തിരുവനന്തപുരം മാർഗി തിയേറ്ററിൽ മാർഗി അമൃത അവതരിപ്പിച്ച കഥകളിയിൽ നിന്നും.
കൃഷിയിറക്കാനായി കർഷകൻ ട്രാക്‌ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുമ്പോൾ വയൽ മണ്ണിലൊളിക്കുന്ന ഇര കൊത്താനായി പറന്നെത്തിയ പക്ഷിക്കൂട്ടം. തിരുവനന്തപുരം വെളളായണിയിൽ നിന്നുളള കാഴ്‌ച
താന്തോണി തുരുത്തിൽ നിന്ന് എറണാകുളം ബോട്ടു ജെട്ടിയിലേക്ക് പോകുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട്. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
ടൂറിസം സീസൺകഴിഞ്ഞ് സഞ്ചാരികളുടെ തിരക്കൊഴിഞ്ഞ തിരുവനന്തപുരം കോവളം തീരത്തെ ഒരു സന്ധ്യാ ദൃശ്യം
വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ഭാഗമായുള്ള ബെർത്ത് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 800 മീറ്റർ ബെർത്ത് നിർമ്മാണം പൂർത്തിയായി. പൈലുകൾക്ക് മീതെ ക്യാപ്പും സ്ലാബും സ്ഥാപിക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. മേയ്‌യിൽ ഇത് പൂർത്തിയാകുന്നതോടെ തുറമുഖത്തിന് ആവശ്യമായ എട്ട് ഭീമൻ ക്രെയിനുകളുമായി ചൈനയിൽ നിന്നും വിഴിഞ്ഞത്ത് കപ്പലെത്തും. ബെർത്തിന് ഇടതുവശത്തായി കാണുന്നത് കടൽ നികത്തിയ ഭാഗമാണ്. ഇതിനപ്പുറമുളള ഗേറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഒരു മാസത്തിനകം നടക്കും. ബെർത്തിന് സമാന്തരമായി കടലിൽ നടക്കുന്ന പുലിമുട്ട് നിർമ്മാണം 2235 മീറ്റർ പൂർത്തിയാക്കി. പ്രതിദിനം 12,​000 ടൺ പാറയാണ് കടലിൽ നിക്ഷേപിക്കുന്നത്.
വേനൽ ചൂട് അസഹ്യമായി വരുകയാണ് ദിനംപ്രതി. കാൽനട യാത്രികർക്ക് ആശ്വാസമായാ തണൽ വൃക്ഷങ്ങളിൽ പോലും തണലേകാൻ ചില്ലകളില്ല. കോഴിക്കോട് കല്ലുത്താൻകടവ് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com