e-sreedaran

തിരുവനന്തപുരം: പ്രളയത്തിൽ മുങ്ങിയ കേരളത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്നത് ഇന്ത്യയ്‌ക്ക് അപമാനമാണെന്ന് മെട്രോ മാൻ ഇ.ശ്രീധരൻ. ആവശ്യമായ ഫണ്ട് നിലവിൽ ഇന്ത്യയ്‌ക്കുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

സംസ്ഥാനത്തെ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്നും അദ്ദേഹം ആരോപിച്ചു. മഴ ശക്തമാകുന്നതിന് മുമ്പേ കേരളത്തിലെ അണക്കെട്ടുകൾ തുറന്നുവിടണമായിരുന്നു. വെള്ളം കൂടുതലായി സംരക്ഷിച്ച് നിറുത്തേണ്ട കാര്യമുണ്ടായിരുന്നില്ല. നവകേരള സൃഷ്ടിക്കായി പൂർണ അധികാരമുള്ള സമിതിയെ നിയോഗിക്കണം. സർക്കാർ ആവശ്യപ്പെട്ടാൽ ഇതിന് വേണ്ട ഉപദേശം നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.