chintha-jerome

തിരുവനന്തപുരം: ഷോർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ വനിതാ പ്രവർത്തക ഉന്നയിച്ച ലൈംഗികആരോപണ പരാതിയുടെ പശ്ചാത്തലത്തിൽ യൂത്ത് കമ്മിഷൻ ചെയർപേഴ്സൻ ചിന്ത ജെറോമിനെ പരിഹസിച്ച് കെ.എസ്.യു നേതാവിന്റെ കത്ത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി വരുൺ എം.കെയാണ് സോഷ്യൽ മീഡിയയിലൂടെ തുറന്ന കത്ത് എഴുതിയിരിക്കുന്നത്.

പാലക്കാട് ഷൊർണൂരിൽ ഒരു ഭരണ പക്ഷ എം.എൽ.എ താങ്കളുടെ സഹപ്രവർത്തകയായ ഡി.വൈ.എഫ്.ഐ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചത് സഖാക്കൾ പറഞ്ഞറിയാൻ വഴി ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെയും,പരമാവധി ഒരു ദൃശ്യമാദ്ധ്യമ ചാനലിൽ നിന്നെങ്കിലും അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു. ഇക്കാര്യം താങ്കൾ അറിഞ്ഞിട്ടും അറിയാതെ പോലെ ഭാവിക്കുന്നതാണോ എന്ന് വരുൺ ചോദിച്ചു.

ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കുന്നത് ഇനി യുവജന ക്ഷേമത്തിൽ പെടുകയില്ലേ? പിന്നെ എന്താണ് താങ്കൾ യുവജന ക്ഷേമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വരുൺ ചോദിച്ചു.

കത്തിന്റെ പൂർണരൂപം
യൂത്ത് കമ്മീഷൻ ചെയർപേഴ്സൻ ചിന്ത ജെറോം അറിയാൻ എഴുതുന്നത്...
പാലക്കാട് ഷൊർണൂരിൽ ഒരു ഭരണ പക്ഷ എം.എൽ.എ താങ്കളുടെ സഹപ്രവർത്തകയായ ഡി.വൈ.എഫ്.ഐ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചത് സഖാക്കൾ പറഞ്ഞറിയാൻ വഴി ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയും,പരമാവധി ഒരു ദൃശ്യമാധ്യമ ചാനലിൽ നിന്നെങ്കിലും അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു...
അതോ താങ്കൾ അറിഞ്ഞിട്ടും അറിയാതെ പോലെ ഭാവിക്കുന്നതാണോ...!?
ഇനി എങ്ങാനും അറിഞ്ഞാലും എന്നും ഉരിയാടുകയില്ലേ...!?
ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കുന്നത് ഇനി യുവജന ക്ഷേമത്തിൽ പെടുകയില്ലേ...!?
പിന്നെ എന്താണ് താങ്കൾ യുവജന ക്ഷേമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...!?
ഒരു സഹ പ്രവർത്തകയായ യുവതിയെ പീഡിപ്പിച്ചിട്ടും ജിമിക്കിയും കമ്മലിലും മാത്രം പ്രതികരിക്കാതെ ഇതിലും പ്രതികരിക്കു...!
എന്തേ ചിന്തേ നിന്റെ ചിന്ത ഉണരാത്തേ..!
യുവജനക്ഷേമമേ ഉണരൂ...!
വരുൺ എം.കെ
(കെ.എസ്.യു സംസ്ഥാന സെക്രട്ടറി)