-amit-shah

 

തിരുവനന്തപുരം: ലോക്‌സ‌ഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ബി.ജെ.പി സംസ്ഥാനഘടകം. വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും പിടിച്ചെടുത്ത അമിത് ഷായുടെ തന്ത്രങ്ങൾ കേരളത്തിലും ഉണ്ടാകുമെന്നാണ് സംസ്ഥാന ബി.ജെ.പി നേതാക്കൾ കരുതുന്നത്. അതിനായി  'ഓപ്പറേഷൻ കേരള" പദ്ധതി തന്നെ അവർ പ്രതീക്ഷിക്കുന്നുണ്ട്.  

ഇതിന്റെ ആദ്യവട്ട ആലോചനകൾക്കായി 30ന് കേരളത്തിൽ നിന്നുള്ള നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും ഉടൻ തന്നെ മുഴുവൻ സമയ പ്രവർത്തകരെ രംഗത്തിറക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. കേന്ദ്രം നടപ്പിലാക്കിയ പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്.

കൂടാതെ ന്യൂനപക്ഷ മേഖലയിൽ വലിയ മുന്നേറ്റമാണ് പാർട്ടി ലക്ഷ്യമിടുന്നത്. അടുത്തിടെ കോട്ടയത്ത് നിന്നും ചില വെെദികർ പാർട്ടിയിൽ എത്തിയത് വലിയ മാറ്റത്തിന് തുടക്കം കുറിക്കാനാകുമെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കുതിക്കാൻ ഒരുങ്ങുമ്പോഴും ബി.ജെ.പി.ക്കുള്ളിൽ പുനഃസംഘടനയുടെ അതൃപ്‌തിയും പുകയുന്നുണ്ട്.