ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി പ്രസ്‌താവിച്ചപ്പോൾ ശ്രദ്ധേയമായത് ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ ജഡ്‌ജിയുടെ ഭിന്നാഭിപ്രായം. വിശ്വാസങ്ങൾ തീർത്തും വ്യക്തിപരമാണെന്നും അതിൽ കോടതികൾ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ഇന്ദു മൽഹോത്രയുടെ പ്രധാന നിരീക്ഷണം. എന്നാൽ ബെഞ്ചിലെ മറ്റ് നാല് ജഡ്‌ജിമാരും ഇന്ദു മൽഹോത്രയുടെ നിലപാടിനെ എതിർക്കുകയായിരുന്നു.
ഇന്ദു മൽഹോത്രയുടെ പ്രധാന നിരീക്ഷണങ്ങൾ
മതപരമായ ആചാരങ്ങൾ തീരുമാനിക്കേണ്ടത് മതവിശ്വാസികൾ തന്നെയാണ്, അതിൽ കോടതിക്ക് ഇടപെടേണ്ട ആവശ്യമില്ല.
മതപരമായ ആചാരങ്ങളെ തൊട്ടുകൂടായ്‌മ വിഷയങ്ങളുമായി കൂട്ടിക്കുഴയ്‌ക്കരുത്.
ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്ന വിഷയമാണിത്.
ഇന്ത്യൻ ഭരണഘടനയുടെ 25, 25 ആർട്ടിക്കുകൾ അനുസരിച്ച് പ്രത്യേക സംരക്ഷണം ലഭിച്ച സ്ഥലമാണ് ശബരിമല.
അയ്യപ്പഭക്തന്മാർ പ്രത്യേക മതവിഭാഗമെന്ന പരിഗണന ലഭിക്കുന്ന വിഭാഗമാണ്.
ജഡ്ജിമാരുടെ വ്യക്തിഗത അഭിപ്രായങ്ങൾക്ക് വിലയില്ലെന്നും ഇന്ദു മൽഹോത്ര വ്യക്തമാക്കി