urinary-diseases

മൂത്രസഞ്ചിയെ ബാധിക്കുന്ന പലവിധ അസുഖങ്ങളിൽ പ്രധാനമായത് മൂത്രരോഗാണുബാധയാണ്. സ്ത്രീകളിൽ മൂത്രരോഗാണുബാധ കൂടുതലായി കാണുന്നു. മലാശയത്തിലുള്ള ബാക്ടീരിയയാണ് മൂത്രരോഗാണുബാധ ഉണ്ടാക്കുന്നത്. സ്ത്രീകളിൽ മൂത്രനാളം ചെറുതായത് കൊണ്ട് മൂത്രരോഗാണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ള ബാക്ടീരിയ, ദീർഘനാൾ കത്തീറ്റർ ഉള്ള രോഗികൾ, മൂത്രം കൂടുതലായി കെട്ടിനിൽക്കുന്ന രോഗികൾ മുതലായ സാഹചര്യങ്ങളിൽ മൂത്രരോഗാണുബാധയ്ക്ക് കൂടുതൽ സാദ്ധ്യതയുണ്ട്.

കൂടുതൽ തവണ മൂത്രം പോവുക, വേദനയോടെ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, അറിയാതെ മൂത്രം പോവുക, മൂത്രത്തിൽ രക്തം കാണുക മുതലായവയാണ് രോഗലക്ഷണങ്ങൾ. മൂത്രത്തിന്റെ മൈക്രോസ്കോപി, കൾചർ, അൾട്രാസൗണ്ട് സ്കാൻ മുതലായ പരിശോധനകൾ രോഗനിർണയത്തിന് ആവശ്യമാണ്. ക്ഷയരോഗം, ഫംഗസ് രോഗബാധ മുതലായവ സംശയിക്കുകയാണെങ്കിൽ സിടി സ്കാൻ പരിശോധന വേണ്ടിവരും. സ്ത്രീകളിലെ മൂത്രരോഗാണുബാധയ്ക്ക് മൂന്നുദിവസത്തെ ആന്റി ബാക്ടീരിയൽ ചികിത്സ മതിയാകും.
(തുടരും)