ഇരിട്ടി: വീട് കയറി മോഷണം; അതല്ലെങ്കിൽ മോഷണശ്രമം. സമാധാനമായി ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇരിട്ടി ടൗൺ പരിസരത്തെ വീട്ടുകാർ. നിത്യസംഭവമെന്നോണം മോഷണം വ്യാപകമാകുമ്പോഴും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി മോഷണവും മോഷണശ്രമവും നടന്നിട്ടും ഒരു പ്രതിയെ പോലും പിടികൂടാനായിട്ടില്ല. സ്വർണാഭരണങ്ങൾ ലക്ഷ്യമിട്ടാണ് മിക്കയിടത്തും മോഷ്ടാക്കളുടെ വരവ്. കൂടുതൽ മോഷണം നടന്നത് നേരംപോക്ക് മേഖലയിലാണ്. ഇവിടെ കഴിഞ്ഞ ദിവസം മാവില രമേശന്റെ വീട്ടിൽ ഒരു വർഷത്തിനിടയിൽ രണ്ടാംതവണയാണ് മോഷണശ്രമം നടന്നത്. കഴി‌ഞ്ഞ ദിവസം ഈ വീടിന്റെ മുൻവശത്തെ വാതിലിന്റെ പുട്ട് തകർത്ത് മോഷ്ടാക്കൾ അകത്തു കടന്നെങ്കിലും പ്രത്യേകിച്ച് ഒന്നും തടഞ്ഞില്ല. അലമാരകളും മേശകളും കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. ആറു .മാസം മുമ്പ് ഈ വീട്ടിൽ ആദ്യമോഷണശ്രമം. മുകൾനിലയിലെ ചില്ലുപാളി മാറ്റി അകത്ത് കടന്ന മോഷ്ടാവ് വീട്ടുകാർ ഉണർന്നതോടെ രക്ഷപ്പെടുകയായിരുന്നു. എതാനും വാര അകലെ രോഹിണിയുടെ വീട്ടിലും മോഷണശ്രമമുണ്ടായി. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു അവിടെയും അതിക്രമം. നേരംപോക്കിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ചുങ്കക്കുന്ന് സ്വദേശിയുടെ ആറര പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയത് മൂന്നാഴ്ച മുമ്പാണ്. നേരത്തെ, നേരംപോക്കിലെ വാടകവീട്ടിൽ നിന്നു 4000 രൂപ ജനാല വഴി കവർന്ന സംഭവവുമുണ്ടായി. കീഴൂരിലെ ടാറ്റ ഷോ റൂമിൽ കവർച്ച നടന്നതും ആഴ്ചകൾക്കു മുമ്പായിരുന്നു. നേരംപോക്ക് മേഖലയിലെ മോഷണങ്ങൾക്ക് പിന്നിൽ ഒരേയാൾ തന്നെയാണെന്ന് നാട്ടുകാർ സംശയിക്കുന്നു. ആളില്ലാത്ത വീടുകൾ കണ്ടെത്തിയാണ് പലപ്പോഴും ആക്‌ഷൻ നടപ്പാക്കുന്നത്.