തലശ്ശേരി: മുൻ ബി.ജെ.പി. പ്രവർത്തകന്റെ മൃതദേഹം അടച്ചിട്ട വീട്ടിൽ കണ്ടെത്തിയതിൽ ദുരൂഹതയില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാടപ്പീടിക പാർസിക്കുന്നിലെ രാധാകൃഷ്ണ മഠത്തിനടുത്തെ കാട്ടിൽ പറമ്പത്ത് മനോജി(51)ന്റെ മരണത്തിലാണ് നിരീക്ഷണം. വീട്ടിൽ തനിച്ച് താമസിക്കുന്ന മനോജിനെ രണ്ട് ദിവസങ്ങളായി പുറത്ത് കാണാതിരുന്നതോടെയാണ് കഴിഞ്ഞ ദിവസം പരിസരവാസികൾ ജനവാതിൽ തള്ളി തുറന്നത്. ഇതോടെയാണ് ദുർഗ്ഗന്ധം വമിക്കുന്ന മൃതദേഹം തറയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ന്യൂ മാഹി പൊലീസ് പ്രാഥമിക പരിശോധന നടത്തി. തറയിൽ രക്തപ്പാടുകളും തലയിൽ മുറിവും കണ്ടതോടെയാണ് സംശയങ്ങൾ തീർക്കാൻ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. പരിശോധനയിൽ കരൾ രോഗമാണ് മരണ കാരണമെന്ന് കണ്ടെത്തി. പരേതനായ ഉച്ചമ്പള്ളി ഗോവിന്ദന്റെയും കാട്ടിൽ പറമ്പത്ത് മാധവിയുടെയും മകനാണ് മനോജ്. ശോഭ, ഷീല, രാഗേഷ് എന്നിവരാണ് സഹോദരങ്ങൾ. 