കോട്ടയം: ശബരിമലയിൽ കയറാനെത്തിയ അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളാണോ കോടിക്കണക്കിന് വിശ്വാസികളാണോ സർക്കാരിന് വേണ്ടതെന്ന് വ്യക്തമാക്കണമെന്ന് പി.സി ജോർജ് എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരുതെറ്റും ചെയ്യാത്ത രാഹുൽ ഈശ്വറിനെ ജയിൽ മോചിതനാക്കണം. മതവികാരം വൃണപ്പെടുത്തി മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്ക്കെതിരെ 153 (എ) പ്രകാരം കേസെടുക്കണം. നിലയ്ക്കലിലും പമ്പയിലും നടത്തിയ പൊലീസ് നരനായാട്ടിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം. തിരുമാനമുണ്ടായില്ലെങ്കിൽ മുഴുവൻ മത വിശ്വാസികളേയും രംഗത്തിറക്കും. രഹ്ന ഫാത്തിമയ്ക്ക് പൊലീസ് യൂണിഫോമും ഹെൽമറ്റും കൊടുത്തത് നിയമ വിരുദ്ധം. അഹങ്കാരത്തിന് കൈയും കാലും വച്ചാൽ പിണറായിയെ പോലിരിക്കും. ഹിന്ദുക്കളെ മാത്രം ഏത് വൃത്തികെട്ടവനും തൊടാമെന്നത് ശരിയല്ല. ഹിന്ദു ഉണർന്ന് തുടങ്ങിയതിന്റെ ലക്ഷണമാണ് ശബരിമലയിൽ യുവതികൾക്ക് കയറാൻ കഴിയാത്തത്. കേരളത്തിലെ സി.പി.എമ്മിന്റ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചയച്ചതെന്നും പി.സി ജോർജ് പറഞ്ഞു.