m-mukundan

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഖബറിടത്തെ അവഗണിച്ചെന്ന സാഹിത്യകാരൻ എം. മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. ഒരു വർഷത്തിന് ശേഷം ഇത്രയേയുള്ളു നാമെല്ലാം എന്ന കുറിപ്പോടെ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കാടുമൂടി കിടക്കുന്ന ഖബറിടത്തിന്റെ ചിത്രം സഹിതം പങ്കുവച്ച കുറിപ്പിനാണ് ശാരദക്കുട്ടിയുടെ മറുപടി.


'മനുഷ്യർ കല്ലും സിമിൻറും കോൺക്രീറ്റുമായല്ല, പുല്ലും വള്ളിയും പുഴുവും പൂമ്പാറ്റയും മഞ്ഞും വെള്ളവുമായാണ് ഭൂമിയുടെ ഭാഗമാകേണ്ടത്'- ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞിക്കയെപ്പോലൊരാൾക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതി. ഈ നിത്യഹരിതഭൂമിയിലാണ് ആ കാമുക ഹൃദയവും ശരീരവും സ്വാസ്ഥ്യവും തണുപ്പുമനുഭവിക്കുക.. പച്ചമനുഷ്യൻ പച്ചയോടു ചേർന്നു കിടക്കട്ടെയെന്നും ശാരദക്കുട്ടി പ്രതികരിച്ചു.