aashiq-abu

 

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സംവിധായകൻ ആഷിഖ് അബു ഫേസ്ബുക്കിൽ വിലയിരുത്തുന്നു. കോടതി വിധിക്കെതിരെയുള്ള സംഘപരിവാര ശക്തികളുടെ പ്രവർത്തനങ്ങളെയാണ് സംവിധായകൻ തുറന്ന് കാട്ടുന്നത്. വിശ്വാസികളെ തെരുവിലിറക്കുന്നതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം രാഷ്ട്രീയമാണെന്നാണ് ആഷിഖ് അബു നിരീക്ഷിക്കുന്നത്. ഇത് വഴി യുക്തിയെ നിരാകരിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാൻ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെയാണ് ഈ രീതിയിലുള്ള പ്രതിഷേധം അവർ സ്വീകരിച്ചത് രാഷ്ടീയലാക്കോടെയാണ്. അതേ സമയം കേരളത്തിലെ കോൺഗ്രസ്സ് തീർത്തും കൺഫ്യൂഷനിലാണെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെ ആഷ്ഖ് അബു പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാൻ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്‌ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കൽ മാത്രമാണ് അവർ ചെയ്യുന്നത്. അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവർക്കില്ല. കേരളത്തിലെ കോൺഗ്രസ്സ് കൺഫ്യൂഷനിലാണ്, അതിസ്വാഭാവികം. കേരളം പ്രക്ഷുദമാവുമ്പോൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതിൽ വാക്കുകൾക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്. നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !