തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്ര് തീവ്ര ചുഴലിയായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ മദ്ധ്യ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലി 18 കിലോ മീറ്റർ വേഗതയിൽ പടിഞ്ഞാറ്– വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ചുഴലിക്കാറ്രായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പടിഞ്ഞാറ്- വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് 5 ദിവസംകൊണ്ടു തെക്കൻ ഒമാൻ, യെമൻ തീരങ്ങളിലേക്ക് ചുഴലിക്കാറ്റ് നീങ്ങാനാണു സാദ്ധ്യത. അറബിക്കടലിന്റെ തെക്കുകിഴക്ക്, മദ്ധ്യകിഴക്ക് ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെയായേക്കും. മത്സ്യതൊഴിലാളികൾ ഇന്ന് മുതൽ 12 വരെ അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.