bishop

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിയമത്തിന്റെയും മന:സാക്ഷിയുടെയും മാർഗത്തിൽ സഞ്ചരിക്കട്ടെയെന്ന് കെ.സി.ബി.സി പറഞ്ഞു. ബിഷപ്പിന് മേൽ ആരോപിക്കപ്പെട്ട കുറ്റം വസ്തുതാപരമോ എന്ന് തെളിയിക്കപ്പെടണം. തെറ്റുകാരനെങ്കിൽ നിയമപരമായ ശിക്ഷ കിട്ടണമെന്നും കെ.സി.ബി.സി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ബിഷപ്പിന്റെ കേസുമായി ബന്ധപ്പെട്ട് സഭയിൽ നടക്കുന്ന ആഭ്യന്തര അന്വേഷണങ്ങൾക്കും തുടർനടപടികൾക്കും അദ്ദേഹം വിധേയനാകും. ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞാൽ അത്തരമൊരു ആരോപണം ഉന്നയിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി വിലയിരുത്തി സഭ നടപടികൾ സ്വീകരിക്കുമെന്നും കെ.സി.ബി.സി വിശദീകരിച്ചു.

ഹൈക്കോടതിയാണ് ഫ്രാങ്കോ മുളയ്ക്കലിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്നും അതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നുമുള്ള ബിഷപ്പിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേരളത്തിൽ പ്രവേശിക്കരുത്, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം