തിരുവനന്തപുര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള രംഗത്ത്. പരാജിതന്റെ പരിവേദനമാണ് മുഖ്യമന്ത്രിയുടെ വാക്കിൽ കൂടി കേരളം കേട്ടതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിൽ മുഖ്യമന്ത്രിക്ക് വിജയിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേത്തു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കെതിരെയോ തനിക്കെതിരെയോ രാഷ്ട്രീയമായി പറയുന്നത് മനസിലാക്കാം. ശബരിമലയുടെ അടിസ്ഥാനപരമായ പിതൃസ്ഥാനം തന്ത്രിക്കാണ്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി പുതിയ തന്ത്രിയായി അവതരിക്കാനാണ് ശ്രമിക്കുന്നത്. അത് സാധിക്കില്ലെന്ന് മുഖ്യമന്ത്രിയോട് പറയാൻ ആഗ്രഹിക്കുന്നെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല തന്ത്രി സര്‍ക്കാരിന്റെയോ ദേവസ്വംബോര്‍ഡിന്റെയോ കീഴുദ്യോഗസ്ഥനല്ല. ഒരു രൂപ പോലും ശമ്പളമായി കൈപ്പറ്റുന്നില്ല. ഒരു സര്‍വീസ് റൂളും അദ്ദേഹത്തിന് ബാധകമല്ല. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടുമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.