ആലപ്പുഴ:ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബത്തിനും തന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി.സുധാകരൻ രംഗത്ത്. അയ്യപ്പനെ കാട്ടിയേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ലെന്നും പന്തളം കൊട്ടാരത്തിൽ രാജ്ഞിയടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഫലമായാണെന്നും സുധാകരൻ പറഞ്ഞു. അയ്യപ്പനെ കാട്ടിലേക്കയച്ചത് കൊല്ലണം എന്ന ഗൂഢലക്ഷ്യത്തോടെയാണെന്നും ഇക്കാര്യം ആരു മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അയ്യപ്പൻ പുലിയുമായി വന്നപ്പോ അയ്യപ്പനെ എല്ലാരും തൊഴാൻ തുടങ്ങി. അയ്യപ്പനെ ദൈവമാക്കി. ഇതല്ലേ സത്യം, ആരും മറക്കേണ്ട ഇതൊന്നും'- സുധാകരൻ പറഞ്ഞു. പന്തളത്ത് ഒരുത്തൻ മുഖ്യമന്ത്രിയെക്കാളും വലുതാണെന്നാണ് പറയുന്നത്. തന്ത്രിമാർ വരുന്നതിന് മുമ്പ് ശബരിമല ക്ഷേത്രം അവിടെയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.ക്ഷേത്രങ്ങളിൽ കൈക്കൂലി വാങ്ങുന്ന നിരവധി പേരുണ്ടെന്നും കോടികളാണ് ഇവരുണ്ടാക്കിയതെന്നും സുധാകരൻ വ്യക്തമാക്കി.