archdiocese

കൊച്ചി: സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത വിറ്റ64 സെന്റ് ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഭൂമിയിടപാടിലെ ഇടനിലക്കാരൻ സാജു വർഗീസിന് വിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമിയാണ് കണ്ടുകെട്ടിയത്. ഇത് കൂടാതെ സാജു വർഗീസ് നികുതി വെട്ടിച്ചെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി. തുടർന്ന് 10 കോടി രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് സാജു വർഗീസിന് നോട്ടീസും നൽകി. സാജു വർഗീസിന്റെ സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചു.

വിൽപന രേഖകളിൽ 3.9 കോടി രൂപ കാണിച്ച ഭൂമി പിന്നീട് 39 കോടിക്ക് മറിച്ചു വിൽക്കുകയായിരുന്നു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതി ഉത്തരവനുസരിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ പിന്നീട് സുപ്രീം കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു.