കൊല്ലം: കുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടാനമ്മയേയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരത്താണ് സംഭവം. പതിനൊന്ന് വയസുള്ള പെൺകുട്ടിയെയും മൂന്ന് വയസുള്ള ആൺകുട്ടിയെയുമാണ് ഇവർ ക്രൂരമായി മർദ്ദിച്ചത്. ഇരുവരും ചേർന്ന് കുട്ടികളെ നിരന്തരം തല്ലിയിരുന്നെന്നും വീട്ടുജോലികൾ ചെയ്യിപ്പിച്ചതായും പരാതിയുണ്ട്.
രണ്ടാനമ്മ നിരന്തരമായി മർദ്ദിക്കുന്ന വിവരം പെൺകുട്ടി സ്കൂളിലെ അദ്ധ്യാപകരോട് പറഞ്ഞിരുന്നു. എന്നാൽ സ്കൂൾ അധികൃതർ ഇക്കാര്യം പൊലീസിൽ അറിയിക്കാതെ മറച്ചുവച്ചു. വീട്ടിൽ നിന്നും ഇടയ്ക്ക് കുട്ടികളുടെ കരച്ചിലും ബഹളവും കേൾക്കുന്നത് പതിവായതോടെ അയൽവാസികൾ അടുത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടികളുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി മർദ്ദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. ഇരുവരെയും പൊലീസ് പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.