മഞ്ചേരി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ രണ്ടു യുവാക്കളെ മഞ്ചേരി സി.ഐ എൻ.ബി ഷൈജുവും സംഘവും അറസ്റ്റ് ചെയ്തു. മഞ്ചേരി മാര്യാട് സ്വദേശികളായ പൂഴിക്കുത്ത് അബ്ദുറഹ്മാൻ (32), പൂളക്കത്തൊടി സെയ്തലവി (45) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർത്ഥി സ്‌കൂളിൽ പോകുന്ന സമയം പ്രതികൾ പണം നൽകി വശീകരിച്ച് പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. വിദ്യാർത്ഥി ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി പൊലീസ് കേസെടുത്തത്. 22 പേർ തന്നെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് കുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ പറയുന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവും പ്രമുഖ പാർട്ടികളുടെ പ്രാദേശിക നേതാക്കളും ഇതിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്. മറ്റു പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു പ്രതികൾ അറസ്റ്റിലായ വിവരമറിഞ്ഞ് പലരും ഒളിവിലാണ്. സി.ഐയെ കൂടാതെ എ.എസ്.ഐ സുരേഷ് കുമാർ, ഉണ്ണികൃഷ്ണൻ മാരാത്ത്, മുഹമ്മദ് സലീം, അജ്മൽ, ഗീത എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയുടെ ചാർജ്ജ് വഹിക്കുന്ന അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി. നാരായണൻ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.