ചവറ: ക്ഷേത്രപ്രവേശനവിളംബരത്തിന് മുമ്പ് കറുത്ത നിറക്കാരനായ നായർക്ക് പോലും ക്ഷേത്രങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ലെന്ന വസ്തുത ശബരിമലയുടെ പേരിൽ ഇപ്പോൾ വിപ്ലവം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ വിസ്മരിക്കുകയാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ശബരിമലയിൽ പ്രായമായ അമ്മമാരെ പോലും സമരക്കാർ അപമാനിക്കാൻ മടികാണിച്ചിട്ടില്ല. അവിടെ വീണ അമ്മമാരുടെ കണ്ണീരിന്റെ ഫലം ഇക്കുട്ടർ അനുഭവിക്കും, ശബരിമലയിൽ അക്രമം കാട്ടിയ ആരെയും വെറുതെവിടില്ല. അമ്പലം സ്വന്തമാണെന്നുകരുതുന്ന തന്ത്രിമാരും, രാജ ഭരണം ഒരു ഭൂതകല ചരിത്രമാണെന്ന് അറിയാത്ത രാജാക്കന്മാരും കോടതി വിധി നടപ്പാക്കില്ലെന്ന് അഹങ്കരിക്കുന്ന നേതാക്കന്മാരും കേരളത്തിന്റെ നവോത്ഥാനത്തിനുവേണ്ടി നടന്നിട്ടുള്ള സമരങ്ങളെ വിസ്മരിക്കുന്നവരും സത്യത്തെ നിരാകരിക്കുന്നവരുമാണെന്ന് മന്ത്രി. പറഞ്ഞു,