rape
ഷാജഹാൻ

ചാവക്കാട് : മാതാവിന്റെ സമ്മതത്തോടെ പന്ത്രണ്ടുകാരിയെ കൈകാലുകൾ ബന്ധിച്ച് പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് തണ്ണിയാർ കുടി റമളാൻ മകൻ ഷാജഹാനാണ് (35) അറസ്റ്റിലായത്. 2016 ലായിരുന്നു സംഭവം. കഞ്ചാവിന് അടിമയായ പ്രതി കത്തി മുനയിൽ നിറുത്തി നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് പീഡനം പുറത്ത് അറിയുന്നത്. അയൽവാസികൾ പെൺകുട്ടി പഠിക്കുന്ന സ്‌കൂളിൽ വിവരം കൈമാറി. സ്‌കൂൾ അധികൃതർ സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തി.

പൊലീസ് കേസെടുത്ത വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോയി. പെൺകുട്ടിയെ പൊലീസ് കുന്നംകുളം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴിയെടുത്ത ശേഷം കോടതി നിർദ്ദേശപ്രകാരം തൃശൂരിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതി തമിഴ്‌നാട്ടിൽ വിവിധയിടങ്ങളിൽ ഹോട്ടലിൽ ജോലി നോക്കി വരികയായിരുന്നു. കുന്നംകുളം ഡിവൈ.എസ്.പി വിരമിച്ചതിനെ തുടർന്ന് ചുമതലയേറ്റ എ.സി.പി ടി.എസ് സനോജ് പഴയ കേസുകൾ പരിശോധിച്ചപ്പോഴാണ് ഈ കേസ് ശ്രദ്ധയിൽ പെട്ടത്. അന്വേഷണം ഏറ്റെടുത്ത ചാവക്കാട് സി.ഐ ഗോപകുമാറിന്റെ പ്രത്യേക സംഘത്തിൽപെട്ട എസ്.ഐ മാധവൻ, എ.എസ്.ഐ അനിൽ മാത്യു, സി.പി.ഒമാരായ ലോഫി രാജ്, അബ്ദുൾ റഷീദ് എന്നിവർ ചേർന്ന് പൊള്ളാച്ചിയിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒത്താശ ചെയ്ത പെൺകുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. . .