കടയ്ക്കാവൂർ: മഴയിൽ തകർന്ന റോഡ് ഗതാഗതയോഗ്യമാക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. കടയ്ക്കാവൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മുള്ളിയൻ കാവിന് സമീപമുള്ള പുറംപോക്ക് നികഴ്ത്തിയുളള റോഡാണ് കഴിഞ്ഞ മഴയത്ത് തകർന്നത്. ഇതുവഴിയുള്ള ഗതാഗതവും ബുദ്ധിമുട്ടാണ്. ഇടിഞ്ഞ് തകർന്ന റോഡിന്റെ അരികിലുളള മുള്ളുകമ്പി വേലിയിൽ പിടിച്ചാണ് ആളുകൾ നടക്കുന്നത്. കുട്ടികളും വൃദ്ധരും കാൽതെന്നി റോഡ് അരുകിലുള്ള തോട്ടിൽ വീഴുന്നതും പതിവാണ്. തോട്ടിൽ വീണ കുട്ടികൾക്ക് ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയിട്ടുള്ളത്. കൂടുതൽ ഹരിജനങ്ങൾ തിങ്ങിപാർക്കുന്ന ഇൗ പ്രദേശത്തുളളവർക്ക് അവന്തിഭാഗത്തേയ്ക്ക് പോകാനുളള ‌ഏകവഴിയാണിത്. തകർന്ന റോഡിന്റെ അവസ്ഥയും ജനങ്ങളുടെ ബുദ്ധിമുട്ടും കാണിച്ച് പലപരാതികളും കടയ്ക്കാവൂർ പഞ്ചായത്തിൽ കൊടുത്തിട്ടുണ്ടന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് അധികൃതർ ഇൗ റോഡ് സന്ദർശിക്കാൻ പോലു തയ്യാറായില്ലെന്ന ആക്ഷേപവുമുണ്ട്. അടിയന്തരമായി റോഡ് നവീകരിച്ച് അപകടം ഒഴിവാക്കി യാത്രാക്ളേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.