കൊച്ചി: ശബരിമലയിൽ നിരീക്ഷണ സമിതിക്ക് സമ്പൂർണ മേൽനോട്ടച്ചുമതല ഉണ്ടെന്നും ഒാരോ വിഷയങ്ങളിലും തത്സമയം തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം ഒാംബുഡ്‌സ്‌മാൻ ജസ്റ്റിസ് പി.ആർ. രാമൻ, ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരെ നിരീക്ഷകരായി നിയമിച്ച കഴിഞ്ഞ ദിവസത്തെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. മൂന്നംഗ സമിതിയുടെ ആദ്യയോഗം ഞായറാഴ്ച ഉച്ചക്ക് ആലുവ ഗസ്റ്റ് ഹൗസിൽ നടക്കും. സമിതിയുടെ പ്രവർത്തനങ്ങൾ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഏകോപിപ്പിക്കണം.
സമിതിയുടെ അധികാരങ്ങൾ
ശബരിമലയിൽ ബന്ധപ്പെട്ട വകുപ്പുകൾക്കും വിഭാഗങ്ങൾക്കും വേണ്ട നിർദേശം നൽകാം
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനും തീർത്ഥാടനം സുഗമമാക്കാനും നടപടി സ്വീകരിക്കണം
പൊലീസ് വിവിധ വകുപ്പകളഉം അമിതാധികാരം വിനിയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം
ഭക്തരുടെയും മറ്റുള്ളവരുടെയും ഭാഗത്തു നിന്ന് അതിക്രമങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കണം