കാസർകോട്: സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചും മറ്റ് പ്രലോഭനവും നൽകി കൊലക്കേസ് പ്രതി പെൺകുട്ടിയുമായി നാടുവിട്ടു. അപകടം മനസിലാക്കിയ പെൺകുട്ടിയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് ബന്ധുക്കളുടെയടുത്ത് തിരിച്ചെത്തി.
അട്ടേങ്ങാനത്തെ മെച്ചപ്പെട്ട കുടുംബത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കൊലക്കേസ് പ്രതിയുടെ കെണിയിൽ അകപ്പെട്ട് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. പാണത്തൂരിലെ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന ചെന്നൈ സ്വദേശി മണി എന്ന ഫിറ്റർ മണി (30)യുടെ കൂടെയാണ് പെൺകുട്ടി വീട് വിട്ടുപോയത്. മോഹന വാഗ്ദാനങ്ങൾ നൽകിയാണ് മണി പെൺകുട്ടിയെ വലയിലാക്കിയത്. ചെന്നൈ പുതുക്കോട്ടയിൽ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമെന്നായിരുന്നു മണി പെൺകുട്ടിയെ ധരിപ്പിച്ചത്. എന്നാൽ ചെന്നൈയിലെത്തിയപ്പോഴാണ് ചേരി പ്രദേശത്തെ കുടിലിലാണ് മണിയുടെ കുടുംബം താമസിക്കുന്നതെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞത്. ഒരു കൊലപാതക കേസിലും ഒരു ബലാത്സംഗകേസിലും പ്രതിയായ മണി ചെന്നൈ പൊലീസിന് പിടികിട്ടാപുള്ളിയാണ്. താൻ കുടുക്കിൽപ്പെട്ടതായി പെൺകുട്ടി നാട്ടിലെ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞതോടെ മണി വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. മണിയുടെ ബന്ധുക്കളാണ് പെൺകുട്ടിയെ ചെന്നൈ പുതുക്കോട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പെൺകുട്ടിയെ കാണാതായതിന് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച രാജപുരം പൊലീസ് വിവരമറിഞ്ഞു പുതുക്കോട്ടയിലെത്തി പെൺകുട്ടിയെ നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിയെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുത്ത പൊലീസ് മണിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇയാളെ കണ്ടെത്താൻ വീണ്ടും ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങുകയാണ് പൊലീസ്.