തൃശൂർ: അയ്യപ്പന്റെ പൂങ്കാവനമായാണ് ശബരിമലയെ വനംവകുപ്പ് കാണുന്നതെന്ന് മന്ത്രി കെ. രാജു. ശബരിമലയെ അങ്ങനെ തന്നെ പരിപാലിക്കാനാണ് വനംവകുപ്പിന് താത്പര്യമെന്നും അയ്യപ്പനും അതാണിഷ്ടമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയോട് വനം വകുപ്പിന്റെ ശത്രുതാപരമായ നിലപാട് ശരിയല്ലെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ശബരിമല മാസ്റ്റർ പ്ലാനിൽ പരാമർശിക്കുന്ന ഭൂമിയല്ലാതെ കൂടുതൽ വിട്ട് കൊടുക്കേണ്ടതില്ലെന്നാണ് കോടതിയും നിർദ്ദേശിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാടുകളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.