ശബരിമല: ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തുറന്ന ശബരിമല നട അടച്ചു. തന്ത്രി കണ്‌ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ പടിപൂജ നടത്തിയാണ് രാത്രി പത്തുമണിയോടെ നട അടച്ചത്. 26 മണിക്കൂർ നീണ്ട തീർത്ഥാടത്തിനാണ് ഇതോടെ സമാപനമായത്.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനമാണ് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും ഏർപ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ അർധരാത്രിയോടെ പിൻവലിക്കും. ഭക്തർ മലയിറങ്ങുന്ന സമയത്തും അതീവ ജാഗ്രതയിലാണ് പൊലീസ്. മണ്ഡല പൂജകൾക്കായി ശബരിമല നട ഇനി വൃശ്ചികം ഒന്നിന് തുറക്കും.