ശബരിമല: യുവതീ പ്രവേശന വിഷയത്തിൽ സന്നിധാനത്ത് സംഘപരിവാർ പ്രവർത്തകർ പതിനെട്ടാം പടി കൈയേറി ആചാരലംഘനം നടത്തിയപ്പോൾ സുരക്ഷാ ചുമതലയുള്ള നിങ്ങൾ എന്തുകൊണ്ട് മുറിക്ക് പുറത്തിറങ്ങിയില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബഹ്ര തൃശൂർ റേഞ്ച് ഐ.ജി എം.ആർ.അജിത്ത് കുമാറിനോട് ചോദിച്ചതായി വിവരം. ഐ.ജിയോട് ഡി.ജി.പി വിശദീകരണം തേടിയിട്ടുണ്ട്.
നൂറുകണക്കിന് പ്രതിഷേധക്കാർ സന്നിധാനം പൊലീസ് സ്റ്റേഷൻ കവാടവും പതിനെട്ടാംപടിയും ഉപരോധിച്ചപ്പോഴും നിയന്ത്രണ ചുമതല എസ്.പിമാർക്ക് നൽകി ഐ.ജി മുറിക്കുള്ളിൽ തന്നെ തങ്ങുകയായിരുന്നു എന്നാണ് ആരോപണം. മുറിയുടെ പിന്നിലെ വരാന്തയിൽ ഇറങ്ങിനിന്ന് സംഭവങ്ങൾ വീക്ഷിച്ചിട്ടും പുറത്തിറങ്ങാതിരുന്നത് സന്നിധാനത്ത് അപ്പോൾ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.