ലണ്ടൻ: ഇക്കഴിഞ്ഞ ദിവസം ലണ്ടൻ ഹൈക്കോടതിയിൽ നിന്ന് വിചിത്രമായ ഒരു കേസിന്റെ വിധിവന്നു. ഭർത്താവുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടയിൽ കിടക്കയിൽനിന്ന് വീണ് നട്ടെല്ലിന് പരിക്ക് പറ്റി അരയ്ക്ക് താഴോട്ട് തളർന്നുപോയ ക്ലെയർ ബബ്സ്ബി നൽകിയിരുന്ന നഷ്ടപരിഹാരക്കേസിലായിരുന്നു കോടതിവിധി. വൻതുക മുടക്കി വാങ്ങിയ കിടക്കയിൽനിന്ന് വീണതാണ് തന്റെ ദുരന്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കിടക്കനിർമ്മാണ കമ്പനിയ്‌ക്കെതിരെ നൽകിയ കേസിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നായിരുന്നു കോടതിയുടെ തീരുമാനം.
പുതിയതായി വാങ്ങിയ കിംഗ് സൈസ് ഡബിൾ ദിവാൻ എന്ന വിഭാഗത്തിലെ കിടക്കയിൽനിന്നാണ് ക്ലെയർ തെറിച്ചുവീണത്. 2013ലായിരുന്നു സംഭവം. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ക്ലെയർ അന്നുമുതൽ വീൽച്ചെയറിലാണ്. നാലുകുട്ടികളുടെ അമ്മയായ ഇവർ 50 ലക്ഷം രീപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. കിടക്കയിലെ ഹുക്കുകൾ തമ്മിൽ ശരിയായ രീതിയിൽ അടുപ്പിക്കാത്തതാണ് താൻ വീഴാൻ കാരണമെന്നായിരുന്നു ക്ലെയറിന്റെ ആരോപണം. ലണ്ടനിലെ പ്രമുഖ കിടക്കനിർമ്മാതാക്കളായ ബെർക്ക് ഷിയർ ബെഡ് കമ്പനിയായിരുന്നു കിടക്ക നിർമ്മിച്ചത്. പക്ഷേ, ഇത്തരം കിടക്കകളിൽ മറ്റൊന്നിന് പോലും ഇതിന് മുമ്പ് അപകടസാദ്ധ്യത ഉള്ളതായി തിരിച്ചറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് കോടതി നഷ്ടപരിഹാരം നിഷേധിച്ചത്.