sabarimala-women-entry

കൊച്ചി: ശബരിമലയുടെ ഉടമസ്ഥാവകാശത്തിൽ തർക്കമുണ്ടെന്നും അതിനാൽ സ്ത്രീകളെ വിലക്കരുതെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ക്ഷേത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന കാര്യത്തിൽ നിലവിൽ തർക്കങ്ങളുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ കോടതിയിൽ ഇക്കാര്യം അറിയിച്ചത്.

ശബരിമലയിലെ ക്ഷേത്രത്തിലെ ഉടമസ്ഥാവകാശത്തെ പറ്റി നിലവിൽ തർക്കം നിലനിൽക്കുന്നുണ്ട്. മലഅരയന്മാരുടേതാണ് ക്ഷേത്രമെന്നും ബുദ്ധവിഹാരമായിരുന്നവെന്നും വാദം നിലനിൽക്കുന്നുണ്ട്. ശബരിമലയിലെത്തുന്നവർ വാവര് പള്ളിയിൽ പ്രാർത്ഥിച്ചതിന് ശേഷമാണ് മലകയറുന്നത്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും ശബരിമലയിൽ ദർശനത്തിന് എത്താറുണ്ട്. അതിനാൽ തന്നെ മുസ്‌ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളെയു കേസിൽ കേൾക്കണമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.