റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ സൗദി അറേബ്യ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പ്രതിദിനം പത്ത് ലക്ഷം ബാരൽ മാത്രമായി ഉത്പാദനം പരിമിതപ്പെടുത്തണമെന്ന് എണ്ണയുത്പാദക രാജ്യങ്ങളോട് സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് ആവശ്യപ്പെട്ടു. വിപണിയിലെ സന്തുലനം പുനഃസ്ഥാപിക്കുന്നതിനായാണിത്.
കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തിൽ 2019ൽ വിതരണം വെട്ടികുറക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപ്പിടിച്ചാണ് സൗദി ഊർജമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനം.
അഞ്ചു ലക്ഷം ബാരൽ എണ്ണ മാത്രമേ ഇനി പ്രതിദിനം ഉത്പാദിപ്പിക്കൂവെന്നാണ് സൗദിയുടെ തീരുമാനം. നടപ്പാക്കിയില്ലെങ്കിലും സൗദിയുടെ തീരുമാനം വന്നതോടെ അന്തരാഷ്ട്ര വിപണയിൽ എണ്ണ വില ഉയർന്നു.