തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇനിയെങ്കിലും സർക്കാരിന് വെളിപാടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള.അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് വിധിയെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു. ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രിയും സി പി എം നേതാക്കളും മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. വിധി വിശ്വാസികളുടെ വിജയമാണെന്നും ശ്രീധരൻ പിള്ള അവകാശപ്പെട്ടു.
സമരത്തിന്റെ ഭാവിയെക്കുറിച്ച് എൻഡിഎ ആലോചിച്ച് തീരുമാനിക്കും. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ജനഹിതം എന്താണെന്ന് സുപ്രീം കോടതിയെ അറിയിച്ചില്ല. ഇരുകൂട്ടരും വലിയ ചതിയാണ് വിശ്വാസികളോട് ചെയ്‌തതെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബി.ജെ.പി സുപ്രീം കോടതിയുടെ അധീശത്വത്തെ ചോദ്യം ചെയ്യില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.