tasliima-nasreen

ന്യൂഡൽഹി: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെത്തുന്ന ആക്ടിവിസ്റ്റുകൾക്കെതിരെ വിമർശനവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രിൻ. ശബരിമലയിൽ പ്രവേശിക്കാൻ ആക്ടിവിസ്റ്റുകൾ ഇത്ര ആവേശം കാണിക്കുന്നതെന്തിനെന്ന് അവർ ചോദിച്ചു. ഗ്രാമങ്ങളിൽ ബലാത്സംഗത്തിനും ലൈംഗിക ചൂഷണത്തിനും ഗാർഹിക പീഡനത്തിനും ഇരയാകുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് ആക്ടിവിസ്റ്റുകൾ പ്രവർത്തിക്കേണ്ടത്. അവർക്ക് വിദ്യാഭ്യാസം, ജോലി, തുല്യവേതനം എന്നിവ ലഭ്യമാക്കാൻ സഹായിക്കുകയാണ് ഇവർ ചെയ്യേണ്ടതെന്നും തസ്ലിമ നസ്രിൻ ട്വീറ്റ് ചെയ്തു.

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉൾപ്പെടെയുള്ളവർ ശബരിമലയിൽ എത്തിയതിനെ തുടർന്നായിരുന്നു തസ്ലിമ ആക്ടിവിസ്റ്റുകൾക്കെതിരെ രംഗത്തെത്തിയത്.

I do not understand why women activists are so eager to enter Sabarimala. Better they should enter the villages where women suffer from domestic violence, rape, sexual abuse,hate, where girls have no access to education, heath-care,and no freedom to take a job or get equal pay.

— taslima nasreen (@taslimanasreen) November 16, 2018