-health

ഇക്കാലത്ത് കഴുത്ത് വേദനയെക്കുറിച്ച് പറയാത്തവർ ചുരുക്കമാണ്. പ്രശ്‌നം ശരീരത്തിന്റേത് മാത്രമായിരിക്കില്ല, അനാരോഗ്യകരമായ ശീലങ്ങളുടേതും ആയിരിക്കും. കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം കഴുത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. ദീർഘനേരം കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ കണ്ണുകൾ സ്‌ക്രീനിന് നേരേ വരത്തക്കവിധം കസേരയുടെ ഉയരമോ മോണിറ്ററോ ക്രമീകരിക്കണം. നിവർന്നിരിക്കാൻ ശീലിക്കുക. കുനിഞ്ഞിരുന്ന് വായിക്കരുത്.

ദീർഘനേരം ജോലിചെയ്യേണ്ടി വരുമ്പോൾ ഇടയ്‌ക്കിടക്ക് എഴുന്നേറ്റ് നടക്കുക. തെറ്രായ രീതിയിൽ തലയിണ ഉപയോഗിക്കരുത്. ഉയരം കൂടിയ തലയിണ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പരമാവധി തലയിണ ഒഴിവാക്കി ഉറങ്ങാൻ ശീലിക്കുക. കഴുത്തിനും തോളിനുമിടയിൽ മൊബൈൽ ഫോൺ വച്ച് ചരിഞ്ഞിരുന്ന് ദീർഘനേരം സംസാരിക്കുന്നത് വീട്ടമ്മമാരുടെയും ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും ബൈക്കിൽ യാത്ര ചെയ്യുന്നവരുടെയും ശീലമാണ്. കഴുത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ ശീലമാണിത്. അപകടം, അസ്‌ഥി തേയ്‌മാനം തുടങ്ങിയ കാരണങ്ങൾ കൊണ്ടും കഴുത്ത് വേദന ഉണ്ടായേക്കാം. അതിനാൽ വേദന അവഗണിക്കാതെ ഡോക്‌ടറെ കാണണം.