government-health-centre

കോവളം: നഗരസഭയുടെ നാല് പ്രധാന വാർഡുകളുടെ ആശ്രയകേന്ദ്രമായ തിരുവല്ലം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒ.പിയിൽ ഡോക്ടറില്ലാത്തത് പ്രവർത്തനം അവതാളത്തിലാക്കുന്നു. നൂറുകണക്കിന് രോഗികളെത്തുന്ന ഇവിടെ ആഴ്ചയിൽ മൂന്നു ദിവസമേ ഡോക്ടറെത്താറുള്ളൂവെന്നും മാസങ്ങളായി ഇതാണ് സ്ഥിതിയെന്നും രോഗികൾ പറയുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ആശുപത്രി സമയം. ഇവിടെയെത്തുന്ന രോഗികളോട് ഡോക്ടർ ഡ്യൂട്ടിയുടെ ഭാഗമായി ട്രെയിനിംഗിന് പോയെന്നാണ് സ്റ്റാഫുകൾ പറയുന്നത്. നഗരസഭയുടെ പുഞ്ചക്കരി, തിരുവല്ലം, വെള്ളാർ, പൂങ്കുളം എന്നീ നാല് വാർഡുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഇവിടെ രണ്ട് ഡോക്ടർമാരുണ്ടായിരുന്നു. എൻ.ആർ.എച്ച്.എം ഡോക്ടർ ഉപരിപഠനത്തിന് പോയതോടെ മുഴുവൻ ജോലിയും നിലവിലെ ഡോക്ടറാണ് ചെയ്യേണ്ടി വരുന്നത്. ഈ ഡോക്ടറിന് ആഴ്ചയിൽ രണ്ടുദിവസം അംഗൻവാടി, സബ്‌സെന്റർ എന്നിവിടങ്ങളിൽ കുട്ടികൾക്ക് കുത്തിവയ്പെടുക്കാനും പോകണം. ഡോക്ടറുടെ സേവനം ലഭ്യമല്ലാതായതോടെ നിർദ്ധനരായ രോഗികൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പോകേണ്ട അവസ്ഥയിലാണ്. ഡോക്ടറില്ലാത്ത വിവരം വാർഡ് കൗൺസിലർമാരെയും നഗരസഭാധികൃതരെയും അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

"പി.എച്ച്.സിയിൽ ഡോക്ടറില്ലാത്ത ദിവസങ്ങളിൽ ബോർഡ് പ്രദർശിപ്പിക്കും. ബന്ധപ്പെട്ട വാർഡ് കൗൺസിലർമാരെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കാറുണ്ട്. ആരോഗ്യവകുപ്പിന്റെ വിവിധ ട്രെയിനിംഗ് ക്യാമ്പുകളിൽ പങ്കെടുക്കുന്നതോടൊപ്പം മറ്റ് ഒഫിഷ്യൽ ഡ്യൂട്ടികളും കൂടെയാകുമ്പോൾ ഒ.പിയിൽ ഡ്യൂട്ടി നോക്കാൻ കഴിയാതെ വരുന്നു. ഇക്കാര്യമെല്ലാം ഡി.എം.ഒയെ പല തവണ ബോധിപ്പിച്ചിട്ടുള്ളതാണ്."

-ഡോ. ധന്യ ദേവ്,
മെഡിക്കൽ ഓഫീസർ
തിരുവല്ലം പി.എച്ച്.സി

"തിരുവല്ലം പി.എച്ച്.സിയിൽ ഡോക്ടറുടെ സേവനം പലപ്പോഴും ലഭിക്കുന്നില്ലെന്ന പരാതി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആദ്യമായാണ് ഇങ്ങനെയൊരു വിവരം അറിയുന്നത്. എന്നാൽ കഴിഞ്ഞദിവസം നടന്ന ഒരു പ്രോഗ്രാമിൽ വച്ച് തിരുവല്ലം മെഡിക്കൽ ഓഫീസർ പി.എച്ച്.സിയിലെ വിവരം എന്നോട് പറഞ്ഞു. ഉടൻ പ്രശ്നത്തെക്കുറിച്ച് പഠിച്ച് പരിഹാരം കാണാൻ ശ്രമിക്കുന്നതാണ്."


ഡോ. പ്രീത
ജില്ലാ മെഡിക്കൽ 
ഓഫീസർ