1. ശബരിമലയിലെ പൊലീസ് ഇടപെടലിൽ സർക്കാരിനും പൊലീസിനും വിമർശനവുമായി ഹൈക്കോടതി. ക്ഷേത്റപ്റവേശനം സുഗമം ആക്കണം. കോടതിക്ക് വലുത് ഭക്തരുടെ ക്ഷേമം. ടിക്കറ്റ് എടുത്തവരെ നെയ്യഭിഷേകം നടത്താതെ ഇറക്കി വിടരുത്. കേസിൽ കേന്ദ്റസർക്കാരിനെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദ്ദേശം. ശബരിമല യുദ്ധമുഖം ആക്കിയതിൽ ഹർജിക്കാർക്കും പങ്കെന്ന് പറ്ഞ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
2. സന്നിധാനത്ത് പ്റശ്നം ഉണ്ടാക്കുന്നവരെ ആണ് തടയുന്നത് എന്ന് അറ്റോർണി ജനറൽ കോടതിയിൽ. നിരോധനാജ്ഞ ലംഘിച്ച് നടപ്പന്തലിൽ പ്റകടനം നടത്തിയവരെ ആണ് അറസ്റ്റ് ചെയ്തത്. തീർത്ഥാടകരെ തടഞ്ഞത് സമൂഹിക വിരുദ്ധർ. നടപ്പന്തലിൽ പ്റശ്നം ഉണ്ടാക്കിയത് ആർ.എസ്.എസ് പ്റവർത്തകർ എന്നും അറ്റോർണി ജനറൽ. അതേസമയം, ശബരിമലയിലെ അറസ്റ്റ് അല്ല പരിഗണനാ വിഷയം എന്ന് ഹൈക്കോടതി. സമാധാനം ഉണ്ടാക്കാൻ രാഷ്ട്റീയ പാർട്ടികൾ പൊലീസുമായി സഹകരിക്കണം. ശബരിമലയിലെ കെ.എസ്.ആർ.ടി.സി സർവീസുകളിൽ പൊലീസ് ഇടപെടരുത് എന്നും ഹൈക്കോടതി.
3. സന്നിധാനത്തെ സൗകര്യങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി, ശബരിമലയിൽ പൊലീസ് അതിര് കടക്കുന്നു എന്ന് പരാമർശിച്ചു. കർശന നിയന്ത്റണത്തിന് ആര് അധികാരം നൽകി എന്ന് ചോദ്യം. സന്നിധാനത്ത് ഇത്റയും പൊലീസ് എന്തിനെന്ന് കോടതി. നിലയ്ക്കലിൽ അടക്കം ഭക്തർക്ക് വെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്. ഇപ്പോഴുള്ള പൊലീസുകാർ ക്റൗഡ് മാനേജ്‌മെന്റിന് യോഗ്യരാണോ എന്ന് പരിശോധിക്കണം എന്നും കോടതി പരാമർശം. അതേസമയം, പൊലീസ് സുരക്ഷ അനിവാര്യം എന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിൽ. ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി എന്നും ദേവസ്വം ബോർഡ്.
4. ശബരിമല യുവതി പ്റവേശന കേസ് നേരത്തെ പരിഗണിക്കാൻ ആകില്ലെന്ന് ആവർത്തിച്ച് സുപ്റീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരി 22ന് മാത്റമേ പരിഗണിക്കൂ. തീരുമാനം എടുക്കാൻ അഞ്ചംഗ ബെഞ്ചിന് മാത്റമേ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി യുവതി പ്റവേശന വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം നിരസിച്ചു. ജനുവരി 22ന് എല്ലാവർക്കും പറയാൻ ഉള്ളത് കേൾക്കും എന്നും കോടതി.
5. അതിനിടെ, ശബരിമല ദർശനത്തിനായി പൊതു സമൂഹത്തോട് സംരക്ഷണം ആവശ്യപ്പെട്ട് യുവതികളുടെ വാർത്താ സമ്മേളനം. വിശ്വാസി എന്ന നിലയ്ക്കാണ് മാലയിട്ടത് എന്ന് കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത്. എന്നാൽ ഇതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. മലചവിട്ടാൻ സുരക്ഷ നൽകണം എന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ ദർശനം നടത്തും എന്നും യുവതികൾ. യുവതികളുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ, എറണാകുളം പ്റസ്‌ക്ലബ്ബിന് മുന്നിൽ ഭക്തരുടെ പ്റതിഷേധം. നാമജപ പ്റതിഷേധവുമായി സ്ത്റീകളും പുരുഷന്മാരും.
6. ശബരിമല യുവതീ പ്റവേശന വിഷയത്തിൽ ഇടപെടാനാവില്ലെന്ന് അറിയിച്ച് കേന്ദ്റ സർക്കാർ. വിഷയത്തിൽ സംസ്ഥാന സർക്കാരാണ് എന്തെങ്കിലും ചെയ്യേണ്ടത് എന്ന് കേന്ദ്റ ആഭ്യന്തര മന്ത്റി രാജ്നാഥ് സിംഗ്. പ്റതികരണം, ഗവർണർ പി. സദാശിവവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ. വിഷയത്തിൽ കുറച്ച് പേരുടെ വികാരം വ്റണപ്പെട്ടിട്ടുണ്ടെന്നും ദേശീയ ദിനപത്റത്തിന് നൽകിയ അഭിമുഖത്തിൽ രാജ്നാഥ് സിംഗ്.
7. അതിനിടെ വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് അഭ്യർഥിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി സുപ്റീംകോടതിയിൽ. പ്റളയവും പ്റക്ഷോഭവും കാരണം നശിച്ച നിലയ്ക്കലും പമ്പയുടെ തീരവും പുനർ നിർമിക്കുന്നതിലും മറ്റും ശ്റദ്ധകേന്ദ്റീകരിച്ചത് കാരണം ഭക്തർക്കു വേണ്ട പ്റാഥമിക ആവശ്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെന്ന് ഹർജി.
8. ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പം എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. വിഷയത്തിൽ സർക്കാരിന് ഒരു പിടിവാശിയും ഇല്ല. കോടതി പറയുന്നതിന് ഒപ്പം നിൽക്കാതെ സർക്കാരിന് ഒന്നും ചെയ്യാൻ ആകില്ല. സ്ത്റീകൾക്ക് ആരാധനാ സ്വാതന്ത്റ്യം ഉണ്ടെന്നാണ് കോടതി പറയുന്നത്. സാധാരണ ഭക്തരെ അറസ്റ്റു ചെയ്തു എന്ന് പറയാൻ സാധിക്കുമോ എന്നും ചോദ്യം
9. കുഴപ്പം കാട്ടാൻ വരുന്നവർക്ക് ഒപ്പം നിൽക്കാൻ ആകില്ല. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാൻ ആണ് ചിലരുടെ ശ്റമം. ശബരിമലയിൽ പ്റശ്നം ഉണ്ടാക്കാൻ ആർ.എസ്.എസ് പദ്ധതി ഇട്ടിരുന്നു. സംഘർഷം ഉണ്ടാക്കാൻ ചിലർ മനപൂർവം ശബരിമലയിൽ എത്തി എന്നും പിണറായി. പ്റതികരണം, കോഴിക്കോട് സംഘടിപ്പിച്ച കെ.യു.ഡബ്യൂ.ജെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ
10. ശബരിമലയിൽ ആർ.എസ്.എസും ബി.ജെ.പിയും കലാപത്തിന് ശ്റമിക്കുന്നു. ശാഖകളിൽ നിന്ന് 50, 000 പേരെ റിക്റൂട്ട് ചെയ്തു എന്നും കോടിയേരി. അതേസമയം, സന്നിധാനത്തും പരിസരത്തും പ്റതിഷേധക്കാർ തമ്പടിച്ചിട്ടുണ്ടോ എന്ന് അറിയാൻ പൊലീസിന്റെ വ്യോമ നിരീക്ഷണം. നേവിയുടെ സഹായത്തോടെ ആണ് പൊലീസ് സംഘം സന്നിധാനത്തും പരിസരത്തും നിരീക്ഷണം നടത്തിയത്