news-

1. സന്നിധാനത്ത് നാമജപവും പ്റതിഷേധവും നടത്തിയതിന് പൊലീസ് കൂട്ട അറസ്റ്റ് നടത്തിയ 68 പേർ റിമാൻഡിൽ. പത്തനംതിട്ട മുൻസിഫ് കോടതി ഇവരെ റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്. സുരക്ഷാ പ്റശ്നങ്ങൾ കണക്കിൽ എടുത്ത് ഘട്ടങ്ങൾ ആയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. തങ്ങൾ ശരണം വിളിക്കുക മാത്റം ആണ് ചെയ്തത് എന്ന് പ്റതിഷേധക്കാർ വാദിച്ചു എങ്കിലും കോടതി ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും. ഇന്നലെ അർദ്ധരാത്റി വിലക്ക് ലംഘിച്ച് പ്റതിഷേധിച്ച 70 പേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്

2 ഇവർക്ക് എതിരെ കേസെടുത്തിരിക്കുന്നത്, നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പു പ്റകാരം. സന്നിധാനത്തെ കൂട്ട അറസ്റ്റിൽ സംസ്ഥാനത്ത് നടന്നത് വ്യാപക പ്റതിഷേധം. കോഴിക്കോട് മുഖ്യമന്ത്റിക്ക് നേരെ കരിങ്കൊടി കാണിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും ബി.ജെ.പി- ആർ.എസ്.എസ് പ്റവർത്തകർ മാർച്ച് നടത്തി. കൊല്ലം, ആലപ്പുഴ, ആറന്മുള, എറണാകുളം, ഇടുക്കി, പാലക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു.

3. അതിനിടെ, ശബരിമല വിഷയത്തിൽ പ്റത്യക്ഷ സമരത്തിന് ഒരുങ്ങി യു.ഡി.എഫ്. നിരോധനാജ്ഞ ലംഘിക്കാൻ യു.ഡി.എഫ് ഏകോപന സമിതി തീരുമാനം. പ്റതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്റട്ടറി ഉമ്മൻചാണ്ടി എന്നിവർ നാളെ മലകയറും. നിരോധനാജ്ഞ ലംഘിക്കാൻ ശബരിമലയിൽ സംഘടിക്കാൻ ബി.ജെ.പി തീരുമാനം. അതിനായി ഓരോ ജില്ലയിലെയും നേതാക്കൾക്ക് ചുമതല നൽകുന്ന സർക്കുലറിന്റെ പകർപ്പ് പുറത്തായി. നിരോധനാജ്ഞയും പൊലീസ് നിയന്ത്റണവും മറികടന്ന് പരമാവധി പ്റവർത്തകരെ എത്തിക്കാൻ നിയോജക മണ്ഡലം കമ്മിറ്റികൾക്ക് ബി.ജെ.പി നിർദ്ദേശം.

4. യുവതി പ്റവേശന വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് അഭ്യർഥിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി സുപ്റീംകോടതിയിൽ. പ്റളയവും പ്റക്ഷോഭവും കാരണം നശിച്ച നിലയ്ക്കലും പമ്പയുടെ തീരവും പുനർ നിർമിക്കുന്നതിലും മറ്റും ശ്റദ്ധകേന്ദ്റീകരിച്ചത് കാരണം ഭക്തർക്കു വേണ്ട പ്റാഥമിക ആവശ്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെന്ന് ഹർജി. അസാധാരണ സുരക്ഷ നൽകിയിട്ടും യുവതികളെ തടയുന്നു. കനത്ത സുരക്ഷ ഒരുക്കിയിട്ടും കയ്യേറ്റവും തെമ്മാടിത്തവും നടക്കുന്നു. ദർശനത്തിന് അപേക്ഷ നൽകിയത് ആയിരത്തോളം യുവതികൾ. യുവതി പ്റവേശനം സാധ്യമായിട്ടില്ലെന്നും ഹർജിയിൽ ദേവസ്വം ബോർഡിന്റെ വിശദീകരണം.

5. ശബരിമല യുവതി പ്റവേശന കേസ് നേരത്തെ പരിഗണിക്കാൻ ആകില്ലെന്ന് ആവർത്തിച്ച് സുപ്റീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരി 22ന് മാത്റമേ പരിഗണിക്കൂ. തീരുമാനം എടുക്കാൻ അഞ്ചംഗ ബെഞ്ചിന് മാത്റമേ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി യുവതി പ്റവേശന വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം നിരസിച്ചു. ജനുവരി 22ന് എല്ലാവർക്കും പറയാൻ ഉള്ളത് കേൾക്കും എന്നും കോടതി.

6. അതിനിടെ, ശബരിമല ദർശനത്തിനായി പൊതു സമൂഹത്തോട് സംരക്ഷണം ആവശ്യപ്പെട്ട് യുവതികളുടെ വാർത്താ സമ്മേളനം. വിശ്വാസി എന്ന നിലയ്ക്കാണ് മാലയിട്ടത് എന്ന് കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത്. എന്നാൽ ഇതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. മലചവിട്ടാൻ സുരക്ഷ നൽകണം എന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ ദർശനം നടത്തും എന്നും യുവതികൾ. യുവതികളുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ, എറണാകുളം പ്റസ്‌ക്ലബ്ബിന് മുന്നിൽ ഭക്തരുടെ പ്റതിഷേധം. നാമജപ പ്റതിഷേധവുമായി സ്ത്റീകളും പുരുഷന്മാരും.

7. ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പം എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. വിഷയത്തിൽ സർക്കാരിന് ഒരു പിടിവാശിയും ഇല്ല. കോടതി പറയുന്നതിന് ഒപ്പം നിൽക്കാതെ സർക്കാരിന് ഒന്നും ചെയ്യാൻ ആകില്ല. സ്ത്റീകൾക്ക് ആരാധനാ സ്വാതന്ത്റ്യം ഉണ്ടെന്നാണ് കോടതി പറയുന്നത്. സാധാരണ ഭക്തരെ അറസ്റ്റു ചെയ്തു എന്ന് പറയാൻ സാധിക്കുമോ എന്നും ചോദ്യം

8. കുഴപ്പം കാട്ടാൻ വരുന്നവർക്ക് ഒപ്പം നിൽക്കാൻ ആകില്ല. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാൻ ആണ് ചിലരുടെ ശ്റമം. ശബരിമലയിൽ പ്റശ്നം ഉണ്ടാക്കാൻ ആർ.എസ്.എസ് പദ്ധതി ഇട്ടിരുന്നു. സംഘർഷം ഉണ്ടാക്കാൻ ചിലർ മനപൂർവം ശബരിമലയിൽ എത്തി എന്നും പിണറായി. പ്റതികരണം, കോഴിക്കോട് സംഘടിപ്പിച്ച കെ.യു.ഡബ്യൂ.ജെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ