1. ശബരിമല യുവതി പ്റവേശന കേസ് നേരത്തെ പരിഗണിക്കാൻ ആകില്ലെന്ന് ആവർത്തിച്ച് സുപ്റീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരി 22ന് മാത്റമേ പരിഗണിക്കൂ. തീരുമാനം എടുക്കാൻ അഞ്ചംഗ ബെഞ്ചിന് മാത്റമേ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി യുവതി പ്റവേശന വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം നിരസിച്ചു. ജനുവരി 22ന് എല്ലാവർക്കും പറയാൻ ഉള്ളത് കേൾക്കും എന്നും കോടതി.
2. അതിനിടെ, ശബരിമല ദർശനത്തിനായി പൊതു സമൂഹത്തോട് സംരക്ഷണം ആവശ്യപ്പെട്ട് യുവതികളുടെ വാർത്താ സമ്മേളനം. വിശ്വാസി എന്ന നിലയ്ക്കാണ് മാലയിട്ടത് എന്ന് കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത്. എന്നാൽ ഇതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. മലചവിട്ടാൻ സുരക്ഷ നൽകണം എന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ ദർശനം നടത്തും എന്നും യുവതികൾ.
3. അതേസമയം, ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പം എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. വിഷയത്തിൽ സർക്കാരിന് ഒരു പിടിവാശിയും ഇല്ല. കോടതി പറയുന്നതിന് ഒപ്പം നിൽക്കാതെ സർക്കാരിന് ഒന്നും ചെയ്യാൻ ആകില്ല. ശബരിമലയെ കൈപ്പിടിയിൽ ഒതുക്കാനുള്ള ബി.ജെ.പി നീക്കം അനുവദിക്കില്ല. അതിന്റെ ഭാഗമായാണ് ഓരോ ദിവസവും പ്റവർത്തകരെ ശബരിമലയിലേക്ക് അയയ്ക്കാൻ ശ്റമം നടത്തുന്നത് ഇത് അനുവദിക്കാൻ ആകില്ലെന്നും പിണറായി പറഞ്ഞു.
4. ശബരിമലയിലെ പ്റതിഷേധങ്ങൾക്ക് എതിരെ പൊലീസ് നടപടി ശക്തം ആക്കിയ സാഹചര്യത്തിൽ നിലപാട് കടുപ്പിച്ച് ബി.ജെ.പി. കേന്ദ്റമന്ത്റി അൽഫോൺസ് കണ്ണന്താനത്തിന് പിന്നാലെ പൊൻ രാധാകൃഷ്ണൻ മറ്റെന്നാൾ ശബരിമല സന്ദർശിക്കും. ബി.ജെ.പി എം.പിമാരായ നളിൻകുമാർ കട്ടീലും വി. മുരളീധരനും നാളെ ശബരിമലയിൽ എത്തും. രാവിലെ പത്ത് മണിക്ക് നിലയ്ക്കലിൽ നിന്ന് ബി.ജെ.പി പ്റവർത്തകർക്ക് ഒപ്പം മലകയറാനാണ് തീരുമാനം. തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഇല്ലെന്ന പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മിഷനും നാളെ ശബരിമലയിൽ എത്തും.
5. അതേസമയം, സന്നിധാനത്ത് നാമജപവും പ്റതിഷേധവും നടത്തിയതിന് പൊലീസ് കൂട്ട അറസ്റ്റ് നടത്തിയ 68 പേർ റിമാൻഡിൽ. പത്തനംതിട്ട മുൻസിഫ് കോടതി ഇവരെ റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്. സുരക്ഷാ പ്റശ്നങ്ങൾ കണക്കിൽ എടുത്ത് ഘട്ടങ്ങൾ ആയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. തങ്ങൾ ശരണം വിളിക്കുക മാത്റം ആണ് ചെയ്തത് എന്ന് പ്റതിഷേധക്കാർ വാദിച്ചു എങ്കിലും കോടതി ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു.
6. സന്നിധാനത്തെ കൂട്ട അറസ്റ്റിൽ സംസ്ഥാനത്ത് നടന്നത് വ്യാപക പ്റതിഷേധം. കോഴിക്കോട് മുഖ്യമന്ത്റിക്ക് നേരെ കരിങ്കൊടി കാണിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും ബി.ജെ.പി- ആർ.എസ്.എസ് പ്റവർത്തകർ മാർച്ച് നടത്തി. കൊല്ലം, ആലപ്പുഴ, ആറന്മുള, എറണാകുളം, ഇടുക്കി, പാലക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു. അതേസമയം, ശബരിമല വിഷയത്തിൽ പ്റത്യക്ഷ സമരത്തിന് ഒരുങ്ങി യു.ഡി.എഫും. നിരോധനാജ്ഞ ലംഘിക്കാൻ യു.ഡി.എഫ് ഏകോപന സമിതി തീരുമാനം. പ്റതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്റട്ടറി ഉമ്മൻചാണ്ടി എന്നിവർ നാളെ മലകയറും.
7. ശബരിമലയിലെ പൊലീസ് ഇടപെടലിൽ സർക്കാരിനും പൊലീസിനും വിമർശനവുമായി ഹൈക്കോടതി. ക്ഷേത്റപ്റവേശനം സുഗമം ആക്കണം. കോടതിക്ക് വലുത് ഭക്തരുടെ ക്ഷേമം. ടിക്കറ്റ് എടുത്തവരെ നെയ്യഭിഷേകം നടത്താതെ ഇറക്കി വിടരുത്. കേസിൽ കേന്ദ്റസർക്കാരിനെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദ്ദേശം. സമാധാനം ഉണ്ടാക്കാൻ രാഷ്ട്റീയ പാർട്ടികൾ പൊലീസുമായി സഹകരിക്കണം. ശബരിമലയിലെ കെ.എസ്.ആർ.ടി.സി സർവീസുകളിൽ പൊലീസ് ഇടപെടരുത് എന്നും ഹൈക്കോടതി. ശബരിമല യുദ്ധമുഖം ആക്കിയതിൽ ഹർജിക്കാർക്കും പങ്കെന്ന് പറഞ്ഞ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
8. സന്നിധാനത്ത് പ്റശ്നം ഉണ്ടാക്കുന്നവരെ ആണ് തടയുന്നത് എന്ന് അറ്റോർണി ജനറൽ കോടതിയിൽ. നിരോധനാജ്ഞ ലംഘിച്ച് നടപ്പന്തലിൽ പ്റകടനം നടത്തിയവരെ ആണ് അറസ്റ്റ് ചെയ്തത്. തീർത്ഥാടകരെ തടഞ്ഞത് സമൂഹിക വിരുദ്ധർ. നടപ്പന്തലിൽ പ്റശ്നം ഉണ്ടാക്കിയത് ആർ.എസ്.എസ് പ്റവർത്തകർ എന്നും അറ്റോർണി ജനറൽ.
9. യുവതി പ്റവേശന വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് അഭ്യർഥിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി സുപ്റീംകോടതിയിൽ. പ്റളയവും പ്റക്ഷോഭവും കാരണം നശിച്ച നിലയ്ക്കലും പമ്പയുടെ തീരവും പുനർ നിർമിക്കുന്നതിലും മറ്റും ശ്റദ്ധകേന്ദ്റീകരിച്ചത് കാരണം ഭക്തർക്കു വേണ്ട പ്റാഥമിക ആവശ്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെന്ന് ഹർജി. അസാധാരണ സുരക്ഷ നൽകിയിട്ടും യുവതികളെ തടയുന്നു. കനത്ത സുരക്ഷ ഒരുക്കിയിട്ടും കയ്യേറ്റവും തെമ്മാടിത്തവും നടക്കുന്നു. ദർശനത്തിന് അപേക്ഷ നൽകിയത് ആയിരത്തോളം യുവതികൾ. യുവതി പ്റവേശനം സാധ്യമായിട്ടില്ലെന്നും ഹർജിയിൽ ദേവസ്വം ബോർഡിന്റെ വിശദീകരണം.