1. സന്നിധാനത്ത് പൊലീസ് നിയന്ത്രണങ്ങളുടെ ഭാഗമായി എട്ടു പേര്‍ കസ്റ്റഡിയിൽ. ഇവരുടെ ആർ.എസ്.എസ് ബന്ധം സ്ഥീരീകരിച്ചതായി പൊലീസ്. ബി.ജെ.പി സർക്കുലർ പ്രകാരം എത്തിയവർ എന്നും പൊലീസ്. ഇവരെ പമ്പയിലേക്ക് കൊണ്ടുപോകുന്നു. കസ്റ്റഡിയിൽ എടുത്തത് കൊല്ലം പരവൂർ സ്വദേശികളെ. അതിനിടെ, പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് വി. മുരളീധരൻ എം.പി സന്നിധാനത്ത് പ്രതിഷേധിച്ചു. ശബരിമലയിൽ നാമജപം നടത്തി പ്രതിഷേധിച്ച ആർ.എസ്.എസ് നേതാവ് ആർ. രാജേഷിനെ ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തു.
2. ആർ.എസ്.എസിന്റെ മുൻ ജില്ലാ കാര്യവാഹക് ആയിരുന്നു രാജേഷ് എന്ന് പൊലീസ്. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് നടപ്പന്തലിൽ പ്രതിഷേധിച്ചാണ് രാജേഷിന്റെ നേതൃത്വത്തിൽ നാമജപം നടത്തിയത്. ശബരിമലയിൽ നേതാക്കളെ നിയോഗിച്ച് സർക്കുലർ ഇറക്കിയത് പാർട്ടിയുടെ അറിവോടെ എന്ന് വിശദീകരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ശബരിമല വിഷയത്തിൽ സമരം ശക്തമാക്കാനും ബി.ജെ.പി തീരുമാനം. പ്രക്ഷോഭം സംഘടിപ്പിക്കുന്നത് നിലയ്ക്കലിൽ.
3. ഡിസംബർ അഞ്ച് മുതൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കാൻ നീക്കം. ശബരിമല കർമ്മ സമിതിയെ ബി.ജെ.പി പിന്തുണയ്ക്കും എന്നും ശ്രീധരൻ പിള്ള. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നിലപാട് അറിയിച്ചത് വിധി നടപ്പാക്കുന്നതിൽ സർക്കാരിനെ ദേശീയ അധ്യക്ഷൻ അമിത് ഷാ വിമർശിച്ചതിന് പിന്നാലെ. ശബരിമല വിശ്വാസത്തെ അടിച്ചമർത്താൻ ഇടതുമുന്നണിയെ അനുവദിക്കില്ലെന്ന് അമിത് ഷായുടെ ട്വീറ്റ്.
4. പമ്പയിലും നിലയ്ക്കലും നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ കാലതാമസമില്ലാതെ സർക്കാരിനെയും ഉദ്യോഗസ്ഥരെയും അറിയിക്കും എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനുഷ്യാവകാശ കമ്മിഷന്‍ പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തിയത് ശബരിമലയിൽ മനുഷ്യാവകാശ ലംഘനം അനുഭവിക്കുക ആണെന്ന പരാതിയിൽ. നിലയ്ക്കല്‍ൽ കെ.എസ്.ആർ.ടി.സി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാരും ഉദ്യോഗസ്ഥരും അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ൽ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
5. ശബരിമലയിലെ അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ ആകില്ല. വിശ്വാസത്തിന് മുറിവേല്‍ക്കുന്ന തരത്തിൽ പൊലീസ് പെരുമാറിയിട്ടുണ്ട് എങ്കില്‍ അത് മനപൂർവം അല്ലെന്നും കമ്മിഷൻ അംഗം പി. മോഹനദാസ്. നാമജപവും വിരിവെയ്ക്കലും സംബന്ധിച്ച പരാതികൾ ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം ആയതിനാൽ കമ്മിഷന് നിർദ്ദേശം നല്‍കാൻ ആകില്ലെന്നും മോഹനദാസ് വ്യക്തമാക്കി.
6. ശബരിമലയെ സംഘർഷ ഭൂമി ആക്കരുത് എന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ബി.ജെ.പിയും കോൺഗ്രസും സമരത്തിൽ നിന്ന് പിൻമാറണം എന്നും വി.എസ്. സംഘപരിവാർ സംഘടനകൾ ശബരിമലയിലെ സമരങ്ങൾ അവസാനിപ്പിക്കണം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന് എതിരെ ആണ് പ്രതിഷേധം എങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റണം. കോടതി വിധി നടപ്പാക്കണം എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് എന്നും കോടിയേരി.
7. സി.പി.എം നിലപാട് വ്യക്തമാക്കിയത് രാഷ്ട്രീയ സമരമെങ്കിൽ നേർക്കുനേർ ആകാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെ. ശബരിമലയിലെ സമരം ഭക്തിയുടെ ഭാഗമല്ലെന്നും പ്രതിഷേധക്കാരുടെ ഉദ്ദേശം മനസിലായി കഴിഞ്ഞു എന്നും മുഖ്യമന്ത്രി. ശബരിമലയിൽ ഭക്തരെ ബലിയാടാക്കി ആർ.എസ്.എസ് രാഷ്ട്രീയ ലക്ഷ്യത്തിന് ശ്രമിക്കുകയാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസും ആർ.എസ്.എസിനൊപ്പം. മാസപൂജ സമയത്ത് പ്രതിഷേധക്കാരെ തടഞ്ഞില്ല. എന്നാൽ പൗരന്മാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടതും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചതും.
8. ബി.ജെ.പി നടത്തുന്നത് ശബരിമലയെ കൈപ്പിടിയിലാക്കാനുള്ള ശ്രമം. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ തെളിവാണ് ബി.ജെ.പിയുടെ സർക്കുലർ. രാഷ്ട്രീയ ലക്ഷ്യത്തിന് ഭക്തരെ ബലിയാട് ആക്കരുത്. രാഷ്ട്രീയ സമരമെങ്കിൽ അത് നേർക്കുനേർ ആകാം ശബരിമലയിൽവേണ്ട എന്നും മുഖ്യമന്ത്രി. നിലയ്ക്കൽ ബേസ് ക്യാമ്പാക്കി 9000 തീർത്ഥാടകർക്ക് വിരിവയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മനുഷ്യ സാധ്യമായ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും സർക്കാരും ദേവസ്വവും നടത്തും എന്നും മുഖ്യമന്ത്രി. പ്രളയത്തിന് ശേഷമാണ് നിലയ്കൽ ബേസ് ക്യാമ്പ് ആക്കിയത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ