press-meet

കൊച്ചി: ശബരിമല ദർശനം സാദ്ധ്യമാകുന്നത് വരെ മാലയൂരില്ലെന്ന് വ്യക്തമാക്കി കൊച്ചിയിൽ വാർത്ത സമ്മേളനം നടത്തിയ മൂന്ന് യുവതികൾക്കൊപ്പമുണ്ടായ മറ്റൊരു യുവതിയുടെ വീടിന് നേരെ ആക്രമണം. അപർണ ശിവകാമിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം. മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

കണ്ണൂർ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷനില സതീഷ്, കൊല്ലം സ്വദേശി വി.എസ്. ധന്യ എന്നിവർ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചത് അപർണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു.മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അയൽവാസികളുടെ വണ്ടികളൊക്കെ സുരക്ഷിതമാണ്. 3 വലിയ കരിങ്കൽക്കഷ്ണങ്ങൾ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല.ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയിൽ നിന്ന് ബൈക്ക് സ്റ്റാർട്ട് ആക്കി പോകുന്ന ശബ്ദം കേട്ടിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അപർണ ശിവകാമി വ്യക്തമാക്കി.

press-meet

നിലവിലെ കലുഷിത സാഹചര്യത്തിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്നില്ല. പൂർണസുരക്ഷയോടെ അയ്യപ്പദർശനം സാദ്ധ്യമാകുംവരെ മാല ഊരില്ലെന്ന് യുവതികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വാർത്താസമ്മേളനത്തെ തുടർന്ന് യുവതികൾക്ക് കൊച്ചിയിൽ നാമ ജപക്കാർ ഉപരോധിച്ചിരുന്നു. ഒടുവിൽ പൊലീസ് സംരക്ഷണയിലാണ് ഇവരെ പ്രസ് ക്ലബിന് പുറത്തെത്തിച്ചത്.