samvritha-sunil-

വിവാഹത്തോടെ അഭിനയത്തിന് താത്‌കാലിക വിരാമമിട്ട സംവൃത ആറ് വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരുന്നു. ബിജുമേനോനെ നായകനാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലൂടെയായിരിക്കും സംവൃതയുടെ തിരിച്ചുവരവ്.
2012-ൽ ആണ് അമേരിക്കയിൽ സോഫ്‌ട്‌വെയർ എൻജിനിയറായ അഖിലിനെ വിവാഹം കഴിച്ച് സംവൃത അഭിനയ രംഗം വിട്ടത്. ലാൽജോസിന്റെ ദിലീപ് ചിത്രമായ രസികനിലൂടെ 2004-ൽ സിനിമയിലരങ്ങേറിയ സംവൃത തമിഴിലും തെലുങ്കിലുമുൾപ്പെടെ നിരവധി ചിത്രങ്ങളിൽ നായികയായിട്ടുണ്ട്. 2012-ൽ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെസ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങളിലാണ് ഒടുവിലഭിനയിച്ചത്.


അടുത്തിടെ ഒരു ടിവി ഷോയിലൂടെ മടങ്ങിയെത്തിയ സംവൃതയെ തേടി നിരവധി ഓഫറുകൾ വന്നിരുന്നു. ഇപ്പോൾ അമേരിക്കയിലുള്ള സംവൃതയുമായി ജി. പ്രജിത്ത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സംസാരിച്ച് കഴിഞ്ഞതായാണ് അറിവ്. ചിത്രത്തിന്റെ പേരും, സംവൃത നായികയാകുന്ന വാർത്തയും ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.


ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സജീവ് പാഴൂരാണ്. വടകരയിൽചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ രണ്ടാം വാരം പൂർത്തിയാകും.