icc-women-t20

ആന്റിഗ്വ: ഐ.സി.സി വനിതാ ട്വന്റി-20 ലോക കിരീടം ഓസ്ട്രേലിയയ്‌ക്ക്. ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്താണ് ഒസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 105 റൺസ് നേടിയപ്പോൾ ഓസീസ് 29 പന്ത് ശേഷിക്കെ ലക്ഷ്യത്തിലെത്തി. നാലാം തവണയാണ് ഓസീസ് വനിതകൾ ട്വന്റി-20 ലോകകപ്പിൽ ചാമ്പ്യൻമാരാവുന്നത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആഷ്‍ലി ഗാർഡ്നറും രണ്ട് വിക്കറ്റ് വീതം നേടിയ ജോർജിയയും മേഘൻ ഷൂട്ടുമാണ് ഇംഗ്ലണ്ടിനെ 105 റൺസിൽ ഒതുക്കിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസിനെ തോൽപ്പിച്ച ഇന്ത്യ, സെമി ഫൈനലിൽ ഇംഗ്ലണ്ടിനോടു തോറ്റാണ് പുറത്തായത്. 22 റൺസെടുത്ത അലിസ ഹീലിയുടെയും 14 റൺസെടുത്ത ബേത്ത് മൂണിയുടെയും നഷ്‌ടത്തിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്താൻ സാധിച്ചത്. ആഷ്‍ലിയാണ് മാൻ ഓഫ് ദ മാച്ചായും അലിസ ഹീലിയെ ടൂർണമെന്റിലെ താരമായും തിരഞ്ഞെടുത്തു