insight

കാലിഫോർണിയ: അമേരിക്കയുടെ പര്യവേഷണ ഉപഗ്രഹമായ ഇൻസൈറ്റ് ചൊവ്വയിൽ സുരക്ഷിതമായി പറന്നിറങ്ങി. ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റിയാണ് ഇൻസൈറ്റ് പഠിക്കുക. ആറുമാസം മുൻപാണ് നാസ ഇൻസൈറ്റ് വിക്ഷേപിച്ചത്. ചൊവ്വയിലെത്തി ആദ്യമിനിറ്റിൽ തന്നെ ചിത്രങ്ങൾ അയച്ചു തുടങ്ങി. ഉപരിതലത്തിൽ നിന്നും 16മീറ്റർ ഉയരത്തിലുള്ള വിവരങ്ങൾ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുമുള്ള സംവിധാനങ്ങൾ ഇൻസൈറ്റിലുണ്ട്.

ചൊവ്വ പഠനത്തിൽ ശാസ്ത്ര ലോകത്തിന് ഏറെ പ്രതീക്ഷയാണ് ഈ ദൗത്യത്തിൽ. ചൊവ്വയുടെ കമ്പനങ്ങൾ അളക്കാൻ ഇൻസൈറ്റിന് സാധിക്കുമെന്നതും ചൊവ്വയുടെ ആന്തരിക ഘടനയെ കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് ശാസ്ത്രജ്ഞർ. റൈസ് കാമറ,​ സീസ് കമ്പമാപിനി,​ എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങളും ഇതിലുണ്ട്.

ചൊവ്വയുടെ രഹസ്യങ്ങൾ കണ്ടെത്താൻ മനുഷ്യന് എന്നും കൗതുകമാണ്. ചൊവ്വയെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും നിരവധി സിനിമകളാണ് ഹോളിവുഡിൽ ഇറങ്ങിയിട്ടുള്ളത്. പുതിയ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം.