petrol-

ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിയുകയാണ്. ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് ഇത് വൻ നേട്ടമാണ്. കഴിഞ്ഞമാസം വരെ ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിലേക്ക് തിരിച്ചെത്തുമെന്നാണ് നിരീക്ഷകർ വിലയിരുത്തിയിരുന്നത്. എന്നാൽ, ഉത്പാദനം വീണ്ടും കൂടിയതോടെ വില കുത്തനെ താഴുകയാണ്. കഴിഞ്ഞമാസം ബാരലിന് 84 ഡോളർ വരെയെത്തിയ ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ 60 ഡോളറിലാണുള്ളത്.

ഉപഭോഗത്തിന്റെ 80 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ക്രൂഡോയിൽ വില കൂപ്പുകുത്തുന്നത് അനുഗ്രഹമായി മാറുകയാണ്. പ്രത്യേകിച്ച് ഭരണകക്ഷിയായ ബി.ജെ.പിക്ക്. രാജ്യാന്തര വിപണിയിലെ വിലവർദ്ധനവിന്റെ ചുവട് പിടിച്ച് ലിറ്ററിന് നൂറിനടത്ത് വരെ എണ്ണവില എത്തിയിരുന്നു. എന്നാൽ മൂന്നാഴ്ചയായി വില താഴ്ന്നു വരുന്നത് സർക്കാരിനും, പൊതുജനത്തിനും ആശ്വാസമാവുകയാണ്. പൊതു തിരഞ്ഞെടുപ്പിന് മുൻപായി പെട്രാളിനെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്. ഇതിലൂടെ എണ്ണവിലയിൽ പത്ത് രൂപയ്ക്ക് മേൽ കുറവുണ്ടാവുമെന്ന് കണക്കാക്കുന്നു.